കൊച്ചി: രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന വെസൽ നിർമിക്കാൻ കൊച്ചി കപ്പൽശാല. കൊച്ചിയിൽ നടന്ന ഗ്രീൻ ഷിപ്പിംഗ് കോൺഫറൻസിൽ കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ് സോനോവോൾ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഹരിത ഊർജത്തിലേക്കും ചെലവ് കുറഞ്ഞ ബദൽ മാർഗങ്ങളിലേക്കും രാജ്യം മാറുന്നതിന്റെ ഭാഗമായാണ് പുതിയ സാധ്യതകൾ തേടുന്നത്.
ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ തദ്ദേശീയ ഇലക്‌ട്രിക് വെസലുകൾ കൊച്ചിൻ ഷിപ്പിയാർഡ് നിർമിക്കും. 100 പേർക്ക് സഞ്ചരിക്കാം. 17.50 കോടി രൂപയാണ് ചെലവ്. ഇതിൽ 75 ശതമാനം ചെലവ് കേന്ദ്രസർക്കാർ ഏറ്റെടുക്കും. ആഗോള മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് ഇലക്‌ട്രിക് വെസൽ രൂപകൽപന ചെയ്യുക. രാജ്യത്ത് ഹൈഡ്രജൻ ഫ്യുവൽ സെൽ മേഖലയിലെ ഡെവലപ്പർമാരുമായി സഹകരിച്ചാകും പദ്ധതി. ഇന്ത്യൻ രജിസ്‌ട്രാർ ഓഫ് ഷിപ്പിംഗുമായും ചർച്ച ചെയ്‌ത് ഇത്തരം കപ്പലുകൾക്കുള്ള നിയമങ്ങളും വ്യവസ്‌ഥകളും വികസിപ്പിക്കും. നിർമാണത്തിനുള്ള അടിസ്‌ഥാന ജോലികൾ തുടങ്ങി കഴിഞ്ഞു.
Most Read: വിജയ് ബാബുവിന് എതിരായ പീഡന പരാതി; അമ്മ എക്‌സിക്യൂട്ടീവ് യോഗം നാളെ