തൃശൂർ: കൊടകര കള്ളപ്പണക്കേസിൽ കൂടുതൽ കവർച്ച പണം കണ്ടെത്തി. കണ്ണൂരിൽ നിന്ന് ഏഴര ലക്ഷം രൂപയാണ് പോലീസ് കണ്ടെടുത്തത്. പ്രതികളായ ബഷീർ, റൗഫ്, സജീഷ് എന്നിവരെ ജയിലിൽ വെച്ച് ചോദ്യം ചെയ്‌തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെടുത്തത്. ഇതോടെ കവർച്ച ചെയ്യപ്പെട്ട ഒന്നരക്കോടിയോളം രൂപ പോലീസ് പിടിച്ചെടുത്തു. മൂന്നരകോടിയിൽ ഇനി രണ്ട് കോടി രൂപയോളം കണ്ടെത്താനുണ്ട്. ഇതിനായി കണ്ണൂരിലും കോഴിക്കോടും ഇന്ന് പരിശോധന തുടരും.
അതേസമയം, അന്വേഷണ സംഘത്തിന് മുൻപാകെ ബിസിനസ് സംബന്ധമായ രേഖകളുടെ പകർപ്പുകൾ ധർമരാജൻ ഹാജരാക്കി. സപ്ളൈകോയിൽ വിതരണക്കാരനായതിന്റെ രേഖകളാണ് ഇയാൾ ഹാജരാക്കിയത്. രേഖകളുടെ ഒറിജിനൽ ഹാജരാക്കാൻ അന്വേഷണ സംഘം ധർമരാജനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Read also: രാജ്യത്തെ വാക്‌സിൻ വിതരണ രീതിയെ വിമർശിച്ച് മുഖ്യമന്ത്രി