തൃശൂർ: കൊടകര കുഴൽപ്പണ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. തൃശൂർ റേഞ്ച് ഡിഐജിയുടെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘത്തിനാണ് അന്വേഷണ ചുമതല. അന്തർസംസ്‌ഥാന പണമിടപാട് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
ഏപ്രിൽ 3നാണ് കൊടകരയിൽ കവർച്ച നടന്നത്. 25 ലക്ഷം രൂപയും കാറും നഷ്‌ടപ്പെട്ടുവെന്ന് കാണിച്ച് കോഴിക്കോടുള്ള വ്യവസായിയും ആർഎസ്എസ് പ്രവർത്തകനുമായ ധർമരാജൻ ഡ്രൈവർ ഷംജീർ വഴി പോലീസിന് പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാർ കണ്ടെത്തി. മൂന്നര കോടിയോളം രൂപ കാറിൽ ഉണ്ടായിരുന്നതായാണ് പോലീസിന്റെ കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട് പത്തൊൻപത് പേരാണ് ഇതുവരെ പോലീസ് പിടിയിലായിട്ടുള്ളത്.
Read also: കോവിഡ് പ്രതിരോധം; വാർഡ് തല സമിതികൾ ഉടന്‍ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി