കോഴിക്കോട്: ജില്ലയിലെ കോർപറേഷനിൽ 50ൽ കൂടുതൽ രോഗികൾ ഉള്ള വാർഡുകൾ ഇനി മുതൽ കണ്ടെയ്‌ൻമെന്റ് സോണാകും. കൂടാതെ 30 രോഗികളിൽ കൂടുതലുള്ള നഗരസഭാ, പഞ്ചായത്ത് പരിധിയിലെ വാർഡുകളും കണ്ടെയ്‌ൻമെന്റ് സോണിൽ പെടും. ജില്ലയിൽ ഇതുവരെ 44 വാർഡുകൾ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇത്തരം വാർഡുകളിൽ പാൽ, പാചക വാതക വിതരണം, എടിഎം, അക്ഷയ സെന്ററുകൾ എന്നിവ തുറക്കാം. ദേശസാൽക്കൃത- സഹകരണ ബാങ്കുകൾ രാവിലെ 10 മുതൽ വൈകീട്ട് 4 വരെ പ്രവർത്തിക്കാം. ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ഉച്ചക്ക് 2 വരെ തുറക്കാം. ഹോട്ടലുകളിൽ പാഴ്‌സലുകൾ വിതരണം രാവിലെ 8 മുതൽ രാത്രി 8 വരെ നടത്താം. കണ്ടെയ്‌ൻമെന്റ് സോണിൽ രാത്രി 7 മുതൽ രാവിലെ 5 വരെയുള്ള യാത്രകൾ പൂർണമായി നിരോധിച്ചതായും ആരോഗ്യ വിഭാഗം അറിയിച്ചു.
കണ്ടെയ്‌ൻമെന്റ് സോണായ വാർഡുകൾ
കോഴിക്കോട് കോർപറേഷൻ-3,4,7,9,12,13,16,25,50,60. അത്തോളി-10,13. ആരിക്കുളം-3. ബാലുശ്ശേരി- 13, ചോറോട്-13, കടലുണ്ടി-10,5, കാവിലുംപാറ-13, കിഴക്കോത്ത്-15, കോടഞ്ചേരി-20, കൊടിയത്തൂർ-1,3,13. കൂത്താളി-6. കോട്ടൂർ-7. കുരുവട്ടൂർ-3,4. കൂടരഞ്ഞി-1 ,7 ,12,13. മടവൂർ-12,13. നടുവണ്ണൂർ-12. നൻമണ്ട-8. ഒഞ്ചിയം-19. പയ്യോളി നഗരസഭ-5, പുറമേരി- 7. തലക്കുളത്തൂർ-15, തിക്കോടി-14, ഉണ്ണികുളം-6,21. വാണിമേൽ-12.
Read Also: ശക്‌തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്