തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പരിഷ്‌കരണത്തിൽ സർക്കാരിനെ വെട്ടിലാക്കി ഭരണാനുകൂല യൂണിയൻ. അനിശ്‌ചിതകാല പണിമുടക്കിലേക്ക് കടക്കാൻ സിഐടിയു അനുകൂല സംഘടനയായ കെഎസ്ആർടിഇഎ തീരുമാനിച്ചു. ഇന്ന് ചേർന്ന ഭാരവാഹി യോഗത്തിലാണ് തീരുമാനം.
നേരത്തെ പ്രതിപക്ഷ സംഘടനയായ ടിഡിഎഫ് അനിശ്‌ചിതകാല പണിമുടക്ക് നടത്താൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞയാഴ്‌ച നടത്തിയ ദ്വിദിന പണിമുടക്കില്‍ ടിഡിഎഫും പങ്കെടുത്തിരുന്നു. സര്‍ക്കാര്‍ അവഗണന തുടര്‍ന്നാല്‍ അനിശ്‌ചിതകാല സമരം ആരംഭിക്കുമെന്ന് പ്രതിപക്ഷ സംഘടനകള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
രണ്ട് ദിവസത്തെ പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക് 9.4 കോടി രൂപയാണ് നഷ്‌ടമുണ്ടായത്. ജീവനക്കാര്‍ പണിമുടക്കിയെങ്കിലും ശമ്പള പരിഷ്‌കരണ ചര്‍ച്ച തുടരുമെന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്. ഡയസ്‌നോണിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനം നടപ്പിലാക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചിരുന്നു.
Also Read: മുൻ മിസ് കേരള ജേതാക്കളുടെ മരണം; പ്രതിയ്‌ക്ക് ജാമ്യം അനുവദിച്ചു