കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം; സർക്കാർ ഉറപ്പ് നൽകിയ തീയതി ഇന്ന്

മന്ത്രിതല ചർച്ചക്ക് ശേഷം 22ന് ശമ്പളം നൽകാമെന്ന് ധനമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഇതിനായി 40 കോടി രൂപ ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. എന്നാൽ, നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ ഇതുവരെ കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ പണം എത്തിയിട്ടില്ല.

By Trainee Reporter, Malabar News
KSRTC Salary Issue
Ajwa Travels

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധി തുടരുന്നു. ശമ്പളം നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയ തീയതി ഇന്ന് അവസാനിക്കും. മന്ത്രിതല ചർച്ചക്ക് ശേഷം 22ന് ശമ്പളം നൽകാമെന്ന് ധനമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഇതിനായി 40 കോടി രൂപ ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. എന്നാൽ, നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ ഇതുവരെ കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ പണം എത്തിയിട്ടില്ല.

ശമ്പളത്തിനൊപ്പം ഓണം അലവൻസ് നൽകുമെന്ന് പറഞ്ഞെങ്കിലും അതിലും അന്തിമ തീരുമാനമായില്ല. അലവൻസ് എത്രയെന്ന് നിശ്‌ചയിക്കാൻ തൊഴിലാളി യൂണിയനുകളും കെഎസ്ആർടിസി മനേജ്‌മെന്റും തമ്മിൽ ഇന്ന് വൈകിട്ട് ചർച്ച നടത്തും. 1000 രൂപ അലവൻസും 1000 രൂപ അഡ്വാൻസും നൽകാനാണ് ആലോചിക്കുന്നത്. എന്നാൽ, 2750 രൂപ അലവൻസിൽ ഉറച്ചു നിൽക്കുകയാണ് യൂണിയനുകൾ.

ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ അടുത്ത ശനിയാഴ്‌ച മുതൽ പണിമുടക്ക് നടത്തുമെന്നാണ് സിഐടിയു ഉൾപ്പടെയുള്ള യൂണിയനുകളുടെ തീരുമാനം. ശമ്പളം പണമായി തന്നെ കൊടുക്കണമെന്നും കൂപ്പൺ സമ്മതിക്കില്ലെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതിയും വ്യക്‌തമാക്കിയിരുന്നു. ജൂലൈ, ഓഗസ്‌റ്റ് മാസങ്ങളിലെ പെൻഷൻ വിതരണം ചെയ്യാനും ഇതുവരെ കെഎസ്ആർടിസിക്ക് ആയിട്ടില്ല.

Most Read| സാമ്പത്തിക തട്ടിപ്പ് കേസ്; കെ സുധാകരൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE