ഡെൽഹി: ഭൂമി തർക്കത്തെ തുടർന്ന് പഞ്ചാബിൽ കൂട്ടക്കൊല. നാല് പേരെ വെടിവെച്ച് കൊലപ്പെടുത്തി. ഗുരുദാസ്‌പൂരിലെ ഫുൽദാ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കൊല്ലപ്പെട്ടവരിൽ ഫുൾഡ ഗ്രാമത്തിലെ കോൺഗ്രസ് സർപഞ്ചിന്റെ ഭർത്താവും ഉൾപ്പെടും.
ദസുയയിലെ ഗോലെവാൽ ഗ്രാമത്തിലെ ഭൂമിയുമായി ബന്ധപ്പെട്ടുണ്ടായ കലഹമാണ് കൂട്ട കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തെ തുടർന്ന് രണ്ട് പക്ഷമായി തിരിഞ്ഞ ആളുകൾ പരസ്‌പരം വെടി ഉതിർക്കുകയായിരുന്നു എന്നാണ് വിവരം. മരിച്ചവരിൽ മൂന്ന് പേർ ഒരു സംഘത്തിലെ അംഗങ്ങളാണ്. ഒരാൾ എതിർ പക്ഷത്തെയും അംഗമാണ്. വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റിട്ടുമുണ്ട്.
ഇതിനിടെ സംഭവത്തിൽ സംസ്‌ഥാന സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. സംസ്‌ഥാനത്ത് എഎപി അധികാരത്തിൽ എത്തിയതോടെ നിയമവാഴ്‌ച തകർന്നെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
Most Read: വധഗൂഢാലോചന കേസ്; സായ് ശങ്കറിനെ പ്രതി ചേർത്തു