ഷിംല: ഹിമാചൽ പ്രദേശിലെ കിന്നൗറിൽ ദേശീയ പാതയിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. 30 ഓളം പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഇന്ന് ഉച്ചയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ബസ് അടക്കമുള്ള വാഹനങ്ങള്‍ക്കു മേലേക്ക് മണ്ണിടിഞ്ഞുവീണാണ് അപകടമുണ്ടായത്.
കിന്നൗറിലെ റെകോങ് പിയോ-ഷിംല ഹൈവേയിൽ ഉച്ചക്ക് 12.45 ഓടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഒരു ട്രക്ക്, ഒരു സർക്കാർ ബസ്, മറ്റ് വാഹനങ്ങൾ എന്നിവ മണ്ണിനടിയിൽ കുടുങ്ങിയതായി കരുതപ്പെടുന്നു. ഷിംലയിലേക്ക് പോകുകയായിരുന്ന ബസിൽ 40 പേർ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 25-30 പേരെ കണ്ടെത്താനുണ്ടെന്ന് ലോക്കൽ പോലീസ് പറഞ്ഞു. ആറ് പേരെ രക്ഷപ്പെടുത്തി.
രക്ഷാപ്രവർത്തനങ്ങൾക്കായി ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന്റെ (ITBP) ടീമുകൾ പ്രദേശത്തേക്ക് എത്തിയിട്ടുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേനയെയും (എൻഡിആർഎഫ്) വിളിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ജയ് റാം താക്കൂർ പറഞ്ഞു.
A landslide reported on Reckong Peo- Shimla Highway in #Kinnaur District in Himachal Pradesh today at around 12.45 Hrs. One truck, a HRTC Bus and few vehicles reported came under the rubble. Many people reported trapped. ITBP teams rushed for rescue. More details awaited. pic.twitter.com/ThLYsL2cZK
— ITBP (@ITBP_official) August 11, 2021
Most Read: ചീഫ് സെക്രട്ടറിയെ കയ്യേറ്റം ചെയ്‌തെന്ന കേസ്; കെജ്‌രിവാൾ അടക്കമുള്ളവർ കുറ്റവിമുക്‌തർ