മൂന്നിടങ്ങളിൽ ഉരുൾപൊട്ടൽ; പാലക്കാട് വ്യാപക നാശം

By Trainee Reporter, Malabar News
landslide in kottayam
Ajwa Travels

പാലക്കാട്: കനത്ത മഴയിൽ ജില്ലയിൽ വ്യാപക നാശം. ജില്ലയിൽ ഇന്നലെ മൂന്നിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലുമാണ് വ്യാപകമായി നാശം വിതച്ചത്. കിഴക്കഞ്ചേരി പഞ്ചായത്തിലെ മലയോര മേഖലയിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഇതേ തുടർന്ന് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൂടാതെ, നിരവധി റോഡുകളും കൃഷിയിടങ്ങളും നശിച്ചിട്ടുണ്ട്.

ഇന്നലെ വൈകിട്ട് നാലരയോടെയാണ് കിഴക്കഞ്ചേരി പഞ്ചായത്തിലെ മലയോര പ്രദേശങ്ങളിൽ മലവെള്ളം ഇരച്ചെത്തിയത്. പഞ്ചായത്തിലെ വിആർടി, ഓടംതോട്, പാലക്കുഴി എന്നിവിടങ്ങളിലെ ഉൾവനത്തിലാണ് ഉരുൾപൊട്ടിയത്. ഇതോടെ സമീപത്തെ കൈത്തോടുകൾ നിറഞ്ഞൊഴുകി. നിരവധി വീടുകൾ ഭാഗികമായി തകർന്നു. പലയിടങ്ങളിലും റോഡുകളും പാലങ്ങളും തകർന്ന നിലയിലാണ്. അതേസമയം, നാശനഷ്‌ടങ്ങളുടെ കണക്കെടുപ്പ് റവന്യൂ വകുപ്പും പഞ്ചായത്തും തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ പാലക്കാട് ജില്ലയിൽ ഉണ്ടായ കൃഷിനാശം 13 കോടി രൂപ പിന്നിട്ടു. 1702 കർഷകരുടെ 713 ഹെക്‌ടർ കൃഷിഭൂമിയാണ് നശിച്ചത്. 10.71 കോടിയുടെ നഷ‌്‌ടമാണ് കണക്കാക്കുന്നത്. 9.7 ഹെക്‌ടർ സ്‌ഥലത്തെ ഞാറും നശിച്ചിട്ടുണ്ട്. ഇതിന് 14.56 ലക്ഷം രൂപയാണ് നഷ്‌ടം കണക്കാക്കുന്നത്. കൂടാതെ 14.25 ലക്ഷം രൂപയുടെ കൃഷിനാശവും റിപ്പോർട് ചെയ്‌തിട്ടുണ്ട്. 4.4 ഹെക്‌ടറിലെ പാവൽ, പടവലം കൃഷിയും നശിച്ചു. 1.98 ലക്ഷം രൂപയുടെ നഷ‌്‌ടമുണ്ടായി. 1.60 ലക്ഷം രൂപയുടെ മറ്റ് പച്ചക്കറി കൃഷിയും നശിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂൺ മുതൽ ഒക്‌ടോബർ 20 വരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ ആകെ 61.46 കോടി രൂപയുടെ കൃഷിനാശമാണ് റിപ്പോർട് ചെയ്‌തത്‌. 10,430 കർഷകരുടെ കൃഷിയാണ് നശിച്ചത്.

Most Read: ഇടുക്കിയിൽ മഴ കനക്കും; കല്ലാർ, ചിന്നാർ തീരത്ത് അതീവ ജാഗ്രത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE