തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണി ആരുടെയും വിശ്വാസങ്ങളെ തകർക്കില്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. വിശ്വാസികളുടെ വിശ്വാസ പ്രമാണങ്ങളെ സംരക്ഷിക്കും. ശബരിമലയിലെ തുടർകാര്യങ്ങൾ വിശാല ബെഞ്ചിന്റെ വിധി വന്ന ശേഷം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
വിശ്വാസികൾക്ക് അവരുടെ വിശ്വാസം അനുസരിച്ച് സൗകര്യങ്ങൾ ഒരുക്കി കൊടുക്കുകയാണ് സർക്കാർ ചെയ്‌തു കൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ 100 വർഷം പിന്നിട്ട കമ്യൂണിസ്‌റ്റ് പാർട്ടി ഏതെങ്കിലും ആരാധനാലയങ്ങൾ തകർത്തതായി ചൂണ്ടിക്കാണിക്കാൻ സാധിക്കുമോ എന്നും ദേവസ്വം മന്ത്രി ചോദിച്ചു.
ഓരോ ഘട്ടത്തിലും പല തരത്തിലുള്ള വിവാദങ്ങൾ ഉണ്ടാകാറുണ്ട്. പിന്നീട് അത് ഇല്ലാതാകും. ദേവസ്വം ബോർഡ് എന്നാൽ വലിയ ബോംബ് ആണെന്ന രീതിയിലാണ് പലരും ചിത്രീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഒപ്പം പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികൾക്ക് കൂടുതൽ പഠന സൗകര്യങ്ങൾ ഒരുക്കുമെന്നും അവർ പഠിച്ച് വളരട്ടെയെന്നും കെ രാധാകൃഷ്‌ണൻ കൂട്ടിച്ചേർത്തു.
Read also: ഓക്‌സിജൻ കോൺസൻട്രേറ്ററിന് നികുതി; ഭരണഘടനാ വിരുദ്ധമെന്ന് ഡെൽഹി ഹൈക്കോടതി