തിരുവനന്തപുരം: മൂന്ന് ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും. സ്വർണക്കടത്തിലെ പുതിയ ആരോപണങ്ങളും പി സി ജോർജിന്റെ അറസ്‌റ്റും പ്രതിപക്ഷം സർക്കാരിനെതിരെ ഉന്നയിക്കാനിടയുണ്ട്. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാത്യു കുഴൽനാടന്റെ ആരോപണത്തിൽ ഇതുവരെ മുഖ്യമന്ത്രി മറുപടി പറയാത്തതും പ്രതിപക്ഷം ആയുധമാക്കും.
അതേസമയം പീഡന പരാതിയിലെ ജോർജിന്റെ അറസ്‌റ്റ് സ്വാഭാവിക നിയമനടപടി എന്ന വാദമാകും ഭരണപക്ഷം ആവർത്തിക്കുക. എന്നാൽ പിസി ജോര്‍ജിന്റെ അറസ്‌റ്റ് പ്രതികാര നടപടിയാണെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രി ഉളുപ്പില്ലാത്ത ആളാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്നലെ വിമര്‍ശിച്ചിരുന്നു.
Read Also: കാസർഗോഡ് പ്രവാസിയുടെ കൊലപാതകം; പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ്