ലൈഫ് മിഷന്‍; യു വി ജോസിനെ നാളെ സിബിഐ ചോദ്യം ചെയ്യും

By Staff Reporter, Malabar News
kerala image_malabar news
U V Jose
Ajwa Travels

കൊച്ചി: ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനെ സിബിഐ നാളെ ചോദ്യം ചെയ്യും. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ആറ് പ്രധാന രേഖകളുമായി കൊച്ചി സിബിഐ ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.

ലൈഫ് മിഷന്‍ സിഇഒ എന്ന നിലയില്‍ സംസ്‌ഥാന സര്‍ക്കാരിന് വേണ്ടി റെഡ് ക്രെസന്റുമായി കരാറില്‍ ഒപ്പിട്ടത് യു വി ജോസായിരുന്നു. കരാറുമായി ബന്ധപ്പെട്ട രേഖകള്‍ പലതും കൃത്യമല്ലെന്ന ആക്ഷേപം, നാല് കോടിയിലേറെ രൂപയുടെ കമ്മീഷന്‍ ആരോപണം എന്നിവയുമായി ബന്ധപ്പെട്ട് യു വി ജോസിനോട് ചോദ്യങ്ങളുണ്ടാകും എന്നാണ് അറിയുന്നത്. കൊച്ചി കടവന്ത്രയിലെ സിബിഐ ഓഫീസില്‍ രാവിലെ 10 മണിക്ക് എത്തണമെന്നാണ് യു വി ജോസിനോട് നിര്‍ദേശിച്ചിട്ടുള്ളത്.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട ആറ് പ്രധാന രേഖകള്‍ ഹാജരാക്കാനും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാ പത്രം, ലൈഫ് മിഷന്റെ ഭാഗമായുള്ള വടക്കാഞ്ചേരിയിലെ വീടുകളും ഹെല്‍ത്ത് സെന്ററും സംബന്ധിച്ച മുഴുവന്‍ വിവരങ്ങള്‍, ലൈഫ് മിഷന്‍ പദ്ധതിക്കായി വടക്കാഞ്ചേരിയിലെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍, വടക്കാഞ്ചേരി നഗരസഭ, കെ.എസ്.ഇ.ബി എന്നിവ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള ഇടപാടുകളുടെ രേഖകള്‍, ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്ററും ലൈഫ് മിഷന്‍ പദ്ധതിയുമായുള്ള ബന്ധം കാണിക്കുന്ന രേഖകള്‍, യൂണിടാക്കും സെയ്ന്‍ വെഞ്ചേഴ്സും ലൈഫ് മിഷനുമായി നടത്തിയ ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ തുടങ്ങിയവ ഹാജരാക്കാനാണ് അന്വേഷണ സംഘം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നേരത്തെ തന്നെ കേസില്‍ യൂണിടാക്ക് എം.ഡി, ജി സന്തോഷ് ഈപ്പന്‍, ഭാര്യ, വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി, തൃശൂര്‍ ജില്ലാ കോഡിനേറ്റര്‍ തുടങ്ങിയവരെ സിബിഐ ചോദ്യം ചെയ്‌തിരുന്നു.

Read Also: വീണ്ടും പ്രത്യക്ഷ സമരത്തിന് ആഹ്വാനം ചെയ്‌ത്‌ യുഡിഎഫ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE