തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട രേഖകൾ കോടതി നിർദ്ദേശം വന്നതിനു ശേഷം സിബിഐക്ക് കൈമാറിയാൽ മതിയെന്ന് വിജിലൻസ്. കോടതിയിൽ ഹാജരാക്കിയ രേഖകൾ കോടതിയുടെ നിർദ്ദേശം ഇല്ലാതെ നൽകേണ്ട എന്നാണ് തീരുമാനം. അതേസമയം, തുടരന്വേഷണവുമായി ബന്ധപ്പെട്ട് സ്വപ്‌നയേയും സന്ദീപിനേയും ചോദ്യം ചെയ്യാൻ വിജിലൻസ് നീക്കം തുടങ്ങി.
ലൈഫ് മിഷൻ കോഴത്തട്ടിപ്പിൽ സിബിഐ അന്വേഷണത്തിന് തൊട്ട് മുമ്പാണ് സംസ്‌ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. സിബിഐ എത്തുന്നതിന് മുമ്പ് ലൈഫ് മിഷൻ ആസ്‌ഥാനത്ത് എത്തി വിജിലൻസ് സംഘം കരാറുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ശേഖരിക്കുകയും ചെയ്‌തിരുന്നു. രേഖകളെല്ലാം വിജിലൻസ് സംഘം തിരുവനന്തപുരത്തെ വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു.
Related News: ലൈഫ് മിഷൻ ക്രമക്കേട്; കേരളാ ബ്ലാസ്‌റ്റേഴ്‌സ് അന്വേഷണ പരിധിയിലേക്ക്
പിന്നീട് തുടരന്വേഷണത്തിനായി കോടതി തന്നെ ഈ രേഖകൾ അന്വേഷണ സംഘത്തിന് നൽകി. ഈ സാഹചര്യത്തിൽ കോടതി നിർദ്ദേശിച്ചാൽ മാത്രം രേഖകൾ സിബിഐക്ക് നൽകാം എന്നാണ് വിജിലൻസ് നിലപാട്.