ജിഎസ്ടി; നഷ്ടം നികത്താന്‍ സംസ്ഥാനങ്ങള്‍ക്ക് വായ്പ അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

By Team Member, Malabar News
gst-revenue-increasing
Representational image
Ajwa Travels

ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ ജിഎസ്ടി (ചരക്ക് സേവന നികുതി) സംവിധാനം നടപ്പിലാക്കിയത് മൂലം സംസ്ഥാനങ്ങള്‍ക്ക് ഉണ്ടായ നഷ്ടം നികത്താന്‍ റിസര്‍വ് ബാങ്കില്‍ നിന്നും വായ്പ അനുവധിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കൂടിയ ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. സംസ്ഥാനങ്ങളുടെ നിലപാട് അറിയിക്കാന്‍ ഏഴ് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചു.

ഈ വര്‍ഷം നഷ്ടപരിഹാര സെസ് വരുമാനമായി ലഭിക്കേണ്ടത് 3 ലക്ഷം കോടി രൂപയാണ്. പക്ഷേ 65000 കോടി മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ. ബാക്കിയുള്ള 2.35 ലക്ഷം കോടി രൂപയുടെ നഷ്ടത്തില്‍ 97000 കോടി മാത്രമാണ് ജിഎസ്ടി മൂലം ഉണ്ടായതെന്നാണ് കേന്ദ്രം കണക്കാക്കുന്നത്. ബാക്കി നഷ്ടം കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഉണ്ടായതെന്നും കേന്ദ്രം കൂട്ടിച്ചേര്‍ത്തു.

വായ്പയുടെ കാര്യത്തില്‍ രണ്ട് നിര്‍ദ്ദേശങ്ങളാണ് കേന്ദ്രം മുന്നോട്ടു വയ്ക്കുന്നത്. ഒന്നുകില്‍ ന്യായമായ പലിശക്ക് 97000 കോടി രൂപയുടെ വായ്പ ലഭ്യമാക്കുക. അല്ലെങ്കില്‍ മൊത്തം സെസ് വരുമാന നഷ്ടമായ 2.35 ലക്ഷം കോടിയും വായ്പയായി ലഭ്യമാക്കുക.

സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള കാലയളവും നഷ്ടപരിഹാര സെസിനുള്ള കാലയളവും 2017 ജൂലൈ മുതല്‍ 2022 ജൂണ്‍ വരെയുള്ള അഞ്ച് വര്‍ഷമാണ്. ഇപ്പോള്‍ അനുവദിക്കുന്ന വായ്പയും പലിശയും തിരിച്ചടയ്ക്കാനുള്ള കാലാവധി കുറച്ചു വര്‍ഷത്തേക്ക് നീട്ടാമെന്ന നിലപാട് അംഗീകരിച്ചാല്‍ 2022 നു ശേഷവും അധിക നികുതിഭാരം തുടരുമെന്ന കാര്യം ഉറപ്പാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE