തിരുവനന്തപുരം: വെബ്‌സൈറ്റിൽ വോട്ടർമാരുടെ വിവരങ്ങൾ നൽകിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. വെബ്‌സൈറ്റിലൂടെ വിവരങ്ങൾ പുറത്തുവിട്ടതിന് എതിരെ നടപടി വേണമെന്ന് എംഎ ബേബി പറഞ്ഞു.
നാലര ലക്ഷം പേരുടെ ഡാറ്റ കൈകാര്യം ചെയ്‌തത് സിംഗപ്പൂർ ആസ്‌ഥാനമായുള്ള വെബ്‌സൈറ്റിലാണ്. ഇരട്ടവോട്ട് വിഷയത്തെ രമേശ് ചെന്നിത്തല രാഷ്‌ട്രീയവൽകരിക്കുക ആണ്. വ്യക്‌തിഗത അനുമതിയോടെയല്ല വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. സ്വകാര്യതക്ക് മേലുള്ള കടന്നു കയറ്റമാണത്.
സ്‌പ്രിംഗ്ളറിനെക്കുറിച്ച് വാചാലരായവർ തന്നെ ഡാറ്റ ചോർത്തിയത് ഗൗരവമുള്ള പ്രശ്‌നമാണ്. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്നും എംഎ ബേബി പറഞ്ഞു. ഇന്നലെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇരട്ടവോട്ടിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്. ‘ഓപ്പറേഷൻ ട്വിൻസ്’ എന്ന വെബ്സൈറ്റിലൂടെ ആയിരുന്നു വിവരങ്ങൾ പുറത്തുവിട്ടത്.
National News: വോട്ടിങ് യന്ത്രങ്ങൾ തകരാറിൽ; ബംഗാള്‍ തിരഞ്ഞെടുപ്പില്‍ വീഴ്‌ചയെന്ന് മഹുവ മൊയ്‌ത്ര