നമ്പി നാരായണന്റെ കഥ പറയുന്ന ‘റോക്കട്രി’; റിലീസ് ജൂലൈയിൽ

By Film Desk, Malabar News
Ajwa Travels

ഐഎസ്ആര്‍ഒ ശാസ്‌ത്രജ്‌ഞനായിരുന്ന നമ്പി നാരായണന്റെ കഥ പറയുന്ന ‘റോക്കട്രി ദി നമ്പി ഇഫക്‌ട്’ ചിത്രത്തിന്റെ പുതിയ റിലീസ് പ്രഖ്യാപിച്ചു. ആര്‍ മാധവന്റെ ട്രൈ കളര്‍ ഫിലിംസും ഡോ. വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്‌ചര്‍സിന്റെയും ബാനറില്‍ നിര്‍മിച്ച ചിത്രം ജൂലൈ ഒന്നിന് റിലീസിനെത്തും.

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്‌പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്‌ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം പ്രദർശനത്തിന് എത്തുക. ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന മാധവന്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നതും.

നാലുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ ചിത്രത്തിന് ഏതാണ്ട് 100 കോടിയിലേറെ രൂപ ചിലവ് വന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ. ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ ഷാരൂഖ് ഖാനും സൂര്യയുമെത്തുമെന്നതും മറ്റൊരു പ്രത്യേകതയാണ്. ഹിന്ദിയില്‍ ഷാരുഖ് ചെയ്യുന്ന വേഷം തമിഴില്‍ സൂര്യ അവതരിപ്പിക്കും.

ചിത്രത്തിലെ മാധവന്റെ വ്യത്യസ്‌തമായ മേക്ക് ഓവറുകള്‍ നേരത്തെ തന്നെ വൈറലായിരുന്നു. നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്‌മകമായ 27 വയസ് മുതല്‍ 70 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. വിവിധ കാലഘട്ടങ്ങളിലെ നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി ശാരീരികമായും മാധവന്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു.

സിമ്രാന്‍ നായികയാകുന്ന ചിത്രത്തിൽ നിരവധി ഹോളിവുഡ് താരങ്ങളും അഭിനയിക്കുന്നുണ്ട്. മലയാള ചിത്രം ‘വെള്ള’ത്തിന്റെ സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ. ഡയറക്‌ടറാണ്. ശ്രീഷ റായ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ബിജിത്ത് ബാലയാണ്.

Most Read: വാഷിംഗ്ടൺ സുന്ദറിന് പരിക്ക്; ടി-20 പരമ്പരയിൽ കളിക്കില്ല 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE