കാസർഗോഡ്: ജില്ലയിലെ മഞ്ചേശ്വരത്ത് മദ്രസ വിദ്യാർഥിനിയോട് ക്രൂരത കാണിച്ച യുവാവിനെ അറസ്‌റ്റ് ചെയ്‌തു. മദ്രസയിൽ പോവുകയായിരുന്ന വിദ്യാർഥിനിയെ യുവാവ് അകാരണമായി പൊക്കിയെടുത്ത് നിലത്തെറിഞ്ഞിരുന്നു. അറസ്‌റ്റിലായ പ്രതി മഞ്ചേശ്വരം സ്വദേശി തന്നെയാണ്.
മഞ്ചേശ്വരം ഉദ്യാവര ജമാഅത്ത് പള്ളിക്ക് സമീപത്ത് വച്ചാണ് സംഭവം. പരിസര പ്രദേശമായ കുഞ്ചത്തൂർ സ്വദേശിയാണ് കേസിൽ പ്രതിയായ അബൂബക്കർ സിദ്ധിഖ് എന്ന സൈക്കോ സിദ്ധിഖ്. ഇയാൾ രാവിലെ തന്നെ പൊലീസ് കസ്‌റ്റഡിയിൽ ആയിരുന്നു. ഉച്ചയോടെയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.
ഇന്ന് ആക്രമണത്തിന് ഇരയായത് പെൺകുട്ടിയാണ്. മഞ്ചേശ്വരത്തിനടുത്ത് ഉദ്യാവര ജമാഅത്ത് പള്ളിക്ക് സമീപത്ത് വച്ചാണ് സംഭവം. മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശിയാണ് കേസിൽ പ്രതിയായ അബൂബക്കർ സിദ്ധിഖ്. രാവിലെ ഏഴ് മണിയോടെ റോഡരികിൽ നിൽക്കുകയായിരുന്ന വിദ്യാർഥിനിയുടെ അടുത്തേക്ക് സിദ്ധിഖ് സാവധാനം നടന്ന് വരികയും ശേഷം പെൺകുട്ടിയെ എടുത്തുയർത്തി എറിയുകയായിരുന്നു.
പെൺകുട്ടിയുടെ സഹപാഠികളായ കുട്ടികൾ നോക്കി നിൽക്കെയായിരുന്നു ആക്രമണം. പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിന് പരാതി നൽകിയതിനെ തുടർന്നായിരുന്നു പൊലീസ് നടപടി. ചൈൽഡ് ലൈനിലും പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയിരുന്നു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദഗ്‌ധ ചികിൽസക്ക് മംഗലാപുരത്തേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Most Read: നടൻ സിദ്ധാന്തിന്റെ മരണകാരണം അമിത വ്യായാമമെന്ന് സൂചന