മുംബൈ: കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് സംസ്‌ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒരു മാസം കൂടി നീട്ടി മഹാരാഷ്‌ട്ര സർക്കാർ. അടുത്ത മാസം 30 വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് സർക്കാർ അറിയിച്ചു.
ഈ മാസം തുടക്കത്തിൽ 50 ശതമാനം ജീവനക്കാരെ വെച്ച് ഹോട്ടലുകൾ, ഫുഡ് കോർട്ടുകൾ, റെസ്‌റ്റോറന്റുകൾ, ബാറുകൾ എന്നിവക്ക് പ്രവർത്തിക്കാനുള്ള അനുമതി സർക്കാർ നേരത്തെ നൽകിയിരുന്നു. എന്നാൽ സ്‌കൂളുകളും കോളേജുകളും അടക്കം വിദ്യാഭ്യാസ സ്‌ഥാപനങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്.
അടിയന്തിര സേവനങ്ങൾക്കായി ജൂൺ 15 മുതൽ തന്നെ സംസ്‌ഥാനത്ത് പ്രത്യേക സബർബൻ ട്രെയിനുകൾ അനുവദിച്ചിരുന്നു. നിലവിൽ 10 ലേഡീസ് സ്‌പെഷ്യൽ ട്രെയിനുകൾ ഉൾപ്പടെ 1,410 സ്‌പെഷ്യൽ സബർബൻ സർവീസുകൾ പ്രവർത്തിക്കുന്നുണ്ട്.
Read also: മാപ്പ് അപേക്ഷിച്ചു; കപിൽ മിശ്രക്കെതിരായ കേസ് തീർപ്പാക്കി