എറണാകുളം: മരട് പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചുമായി മഹിളാ കോൺഗ്രസ്. നടൻ ജോജു ജോർജിനെതിരായ പരാതിയിൽ പോലീസ് കേസെടുത്തില്ലെന്ന് ആരോപിച്ചാണ് മാർച്ച്. സ്‌റ്റേഷന് മുന്നിൽ വച്ച് പൊലീസ് പ്രതിഷേധ മാർച്ച് തടഞ്ഞു. പോലീസ് ഏകപക്ഷീയമായി പെരുമാറുകയാണെന്ന് മഹിളാ കോൺഗ്രസ് ആരോപിച്ചു.
200ഓളം മഹിളാ കോൺഗ്രസ് പ്രവത്തകർ പ്രതിഷേധത്തിനെത്തിയിരുന്നു. ജോജു ജോർജിനെതിരെ കേസെടുക്കാതെ പിൻമാറില്ലെന്ന് മഹിളാ കോൺഗ്രസ് പറയുന്നു. സ്‍ത്രീത്വത്തെ അപമാനിച്ചു എന്നായിരുന്നു ജോജുവിനെതിരെ മഹിളാ കോൺഗ്രസിന്റെ പരാതി. എന്നാൽ, പ്രാഥമിക അന്വേഷണത്തിൽ കേസെടുക്കാൻ സാധിക്കില്ലെന്ന് പോലീസ് അറിയിച്ചു.
ഇത് പോലീസിന്റെ ഏകപക്ഷീയമായ നടപടിയാണെന്ന് മഹിളാ കോൺഗ്രസ് ആരോപിച്ചു. ഇനിയും നടപടി ഉണ്ടായില്ലെങ്കിൽ സിറ്റി പോലീസ് കമ്മീഷണറെയും പിന്നീട് കോടതിയെയും സമീപിക്കുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.
ജോജു ജോജുവിന്റെ കാർ തകർത്ത കേസിൽ മുൻ കൊച്ചി മേയർ ടോണി ചമ്മിണി ഉൾപ്പടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്നാണ്. എറണാകുളം ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക.
National News: സിംഗുവിൽ സമരവേദിക്കരികെ കർഷകൻ മരിച്ച നിലയിൽ