പട്ടിക്കാട്: മജ്ലിസുന്നൂര് വാര്‍ഷിക സദസ് 27ന് ശനിയാഴ്ച മഗ്രിബ് നിസ്കാരാനന്തരം പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നടക്കുമെന്ന് സുന്നിമഹൽ അറിയിച്ചു. സംഗമത്തില്‍ പ്രമുഖ സാദാത്തുക്കളും സൂഫിവര്യൻമാരും പണ്ഡിതൻമാരും സംബന്ധിക്കും.
സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ ഇജാസത്ത് (ആത്മീയസമ്മതം) പ്രകാരം സംസ്ഥാനത്തിന് അകത്തും പുറത്തുമായി നടക്കുന്ന മജ്ലിസുന്നൂര് സംഗമത്തിലെ അമീറും സ്ഥിരാഗംങ്ങളും ഉള്‍പ്പെടെ ആത്മീയ വെളിച്ചം തേടി പതിനായിരങ്ങള്‍ ഒത്തുചേര്‍ന്നിരുന്ന മജ്ലിസുന്നൂര് സംഗമം ഇത്തവണ കൊവിഡ് പ്രോട്ടോകള്‍ പാലിച്ചാണ് നിർവഹിക്കുക; ഭാരവാഹികൾ പറഞ്ഞു.
തൽസമയം സംപ്രേക്ഷണം ചെയ്യുന്ന പരിപാടി മഹല്ലു തലങ്ങളില്‍ വീക്ഷിക്കാന്‍ പ്രത്യേകം സംവിധാനമൊരുക്കുന്ന രീതിയിലാണ് ആസുത്രണം ചെയ്തിട്ടുള്ളത്. ഹിജ്റ വര്‍ഷം 1433 റജബ് 10ന് തുടക്കം കുറിച്ച മജ്ലിസുന്നൂര് ആത്മീയ സദസ്ആഴ്ചകളിലും മാസത്തിലുമായി മഹല്ലുകള്‍, പള്ളി, മദ്റസ കേന്ദ്രീകരിച്ച് നടക്കുന്ന പൊതു സദസുകൾക്ക് പുറമെ വീടുകള്‍ കേന്ദ്രീകരിച്ചും നടന്നു വരുന്നു.
വാര്‍ഷിക സദസിൽ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ആമുഖ ഭാഷണം നടത്തും. പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് ശിഹാബ് തങ്ങള്‍ മജ്ലിസുന്നൂറിന് തേൃത്വം നല്‍കും. ജാമിഅയില്‍ മജ്ലിസുന്നൂര് നടക്കുന്ന അതേ സമയത്ത് തന്നെ എല്ലാ മഹല്ലുകളിലും സദസുകൾ ഒരുക്കണമെന്ന് സംസ്ഥാന അമീര്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അഭ്യർഥിച്ചു.