പൗരൻമാർക്കിടയില്‍ അസഹിഷ്‌ണുത വളരാന്‍ വഴിവെക്കരുത്; ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

എസ്‌വൈഎസ്‌ സംഘടിപ്പിച്ച 'സ്വതന്ത്ര ഭാരത സംരക്ഷണ വലയം' ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

By Central Desk, Malabar News
Do not allow intolerance to grow among citizens; Jifri Muthukkoya Thangal
Ajwa Travels

മലപ്പുറം: പൗരൻമാർക്കിടയില്‍ വെറുപ്പും വിദ്വേഷവും അസഹിഷ്‌ണുതയും വളരാന്‍ വഴിവെക്കരുതെന്നും ഇന്ത്യയിലെ സ്വസ്‌ഥതതയും സുരക്ഷിതത്വവും തകരാതെ നോക്കണമെന്നും സമൂഹത്തോട് ആവശ്യപ്പെട്ട് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. ‘സ്വതന്ത്ര ഭാരത സംരക്ഷണ വലയം’ ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

കാലങ്ങളായി രാജ്യത്ത് നിലനിന്ന വിദേശ ഭരണത്തില്‍ പൊറുതിമുട്ടിയാണ് പൂർവീകർ സമര രംഗത്തിറങ്ങിയതെന്നും സ്വസ്‌ഥതയും സുരക്ഷിതത്വവും നിലനില്‍ക്കുന്ന ഇന്ത്യയെ തകരാതെ നോക്കിയാൽ മാത്രമേ സ്വാതന്ത്ര്യ സമര സേനാനികളോടുള്ള കൃതജ്‌ഞത ശരിയായ അർഥത്തിൽ നിറവേറ്റാൻ കഴിയുകയുള്ളൂ എന്നും സമസ്‌ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

വെറുപ്പും വിദ്വേഷവും അസഹിഷ്‌ണുതയും വളരാന്‍ വഴിവെക്കുന്നതും വര്‍ഗീയതയും വംശവെറിയും ഉത്തേജിപ്പിക്കാന്‍ അനുകൂലമായ നടപടികൾ ഉണ്ടാകുന്നതും ജീവാര്‍പ്പണം നടത്തി സമരം ചെയ്‌ത രക്‌തസാക്ഷികളെയും പോരാളികളെയും നിര്‍ദ്ദാക്ഷിണ്യം അവഹേളിക്കുന്നതാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

സംരക്ഷണ വലയം പരിപാടിയില്‍ സമസ്‌ത ജില്ലാ പ്രസിഡണ്ട് എ.ടി അബ്‌ദുല്ല മുസ്‌ലിയാർ, ഡോ. എംപി അബ്‌ദുസമദ്‌ സമദാനി, എസ്‌വൈഎസ്‌ സംസ്‌ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്‌ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സംസ്‌ഥാന സെക്രട്ടറി അബ്‌ദുസമദ്‌ പൂക്കോട്ടൂര്‍ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

Most Read: യുകെ ജോലിയോ? ചിന്തിക്കാതെ ചാടി വീഴരുതേ! വാട്‍സ്ആപ് വഴി വൻ തട്ടിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE