മലബാർ സിമന്റ്‌സ് കേസ്; സർക്കാർ ഉത്തരവ് റദ്ദാക്കി വിജിലൻസ് കോടതി

By News Desk, Malabar News
Ajwa Travels

കോട്ടയം: മലബാർ സിമന്റ്‌സ് കേസിലെ സർക്കാർ ഉത്തരവ് തൃശൂർ വിജിലൻസ് കോടതി റദ്ദാക്കി. പ്രതിപ്പട്ടികയിൽ നിന്ന് മൂന്ന് പ്രതികളെ ഒഴിവാക്കിയ ഉത്തരവാണ് കോടതി റദ്ദാക്കിയത് മുൻ ചീഫ് സെക്രട്ടറി ജോൺ മത്തായി, എംഡിമാരായ എൻ കൃഷ്‌ണകുമാർ, ടി പത്‌മനാഭൻ നായർ എന്നിവരോട് വിചാരണ നേരിടാനും കോടതി ഉത്തരവിട്ടു. മൂന്ന് അഴിമതി കേസുകളിലായി 20 കോടിയുടെ വെട്ടിപ്പ് നടന്നുവെന്നാണ് കുറ്റപത്രം.

ഈ മൂന്ന് പേരെയും സർക്കാരിന്റെ പ്രത്യേക ഉത്തരവിലൂടെ 2011ൽ പ്രതിസ്‌ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. ഇതേസമയം തന്നെ കേസിൽ വിജിലൻസ് കോടതി വിചാരണയും തുടങ്ങിയിരുന്നു. സർക്കാർ ഉത്തരവ് ക്രിമിനൽ ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ ഹൈക്കോടതിയും സ്‌റ്റേ ചെയ്‌തിരുന്നു.

വിചാരണക്കോടതിയോട് അന്തിമ തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. 2010, 2011 കാലയളവിൽ മൂന്ന് അഴിമതികൾ നടന്നുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. തമിഴ്‌നാട്ടിൽ നിന്ന് ചുണ്ണാമ്പുകല്ല് പത്ത് വർഷത്തെ പാട്ടക്കരാർ പ്രകാരം വാങ്ങിയതാണ് ഒന്നാമത്തെ അഴിമതി. മെസേഴ്‌സ് എആർകെ സ്‌ഥാപനത്തിൽ നിന്ന് അധിക വില നൽകി ചുണ്ണാമ്പ് കല്ല് ഇറക്കുമതി ചെയ്‌തതിൽ 2 കോടി 78 ലക്ഷത്തിൽ അധികം രൂപ അഴിമതി നൽകിയതായി കണ്ടെത്തിയതാണ് രണ്ടാമത്തെ അഴിമതി കേസ്. തൂത്തുക്കുടിയിൽ നിന്ന് അധിക കടത്തുകൂലിയിൽ ചുണ്ണാമ്പ് കല്ല് ഇറക്കുമതി ചെയ്‌തതിൽ 16 കോടിയോളം രൂപയുടെ അഴിമതിയാണ് മൂന്നാമത്തെ കേസ്.

Also Read: വോട്ടർ പട്ടികയിൽ പേരുകൾ ആവർത്തിച്ചെന്ന ആരോപണം; തഹസീൽദാറോട് റിപ്പോർട് തേടി കളക്‌ടർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE