കാസർഗോഡ്: ഉദുമയിൽ വോട്ടർ പട്ടികയിൽ പേരുകൾ ആവർത്തിച്ചത് സംബന്ധിച്ച് കർശന നടപടികളുമായി ജില്ലാ ഭരണകൂടം. സംഭവം സംബന്ധിച്ച് കാസർഗോഡ് തഹസീൽദാറോട് കളക്‌ടർ റിപ്പോർട് തേടി.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിൽ ഉദുമ മണ്ഡലത്തിലെ 164 ബൂത്തിലെ വോട്ടറായ കുമാരിക്ക് 5 വോട്ടുകൾ ഉൾപ്പെട്ട സംഭവത്തിലാണ് ജില്ലാ കളക്‌ടർ റിപ്പോർട് തേടിയത്. സംഭവത്തിൽ കാസർഗോഡ് തഹസീൽദാറോടാണ് കളക്‌ടർ വിശദീകരണം തേടിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ചെയ്‌ത വോട്ടുകളുടെ കാര്യത്തിലും പരിശോധന നടക്കും. ആവർത്തന വോട്ടുകൾ പോൾ ചെയ്‌തിട്ടുണ്ടോ എന്നതുൾപ്പടെയുള്ള വിശദമായ പരിശോധനയാണ് ജില്ലാ ഭരണകൂടം നടത്തുക.
തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുൻപ് മാത്രം തയാറാക്കുന്ന അന്തിമ വോട്ടർ പട്ടിക സുതാര്യമാക്കാനുള്ള നടപടികളാണ് ജില്ലാ ഭരണകൂടം കൈക്കൊള്ളുന്നത്. ക്രമക്കേടുകൾ കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി.
Read also: മുൻ കേരള കോൺഗ്രസ് എംപി സ്‌കറിയ തോമസ് അന്തരിച്ചു