മംഗളൂരു: എൻഡോസൾഫാൻ ഇരയായ 20കാരനെ ബലാൽസംഗം ചെയ്‌ത കേസിൽ ഒരാൾ അറസ്‌റ്റിൽ. ദക്ഷിണ കന്നഡ ജില്ലയിലെ പുട്ടൂരിലാണ് ദാരുണ സംഭവം നടന്നത്. കരിമ്പ് വാങ്ങി നൽകി പ്രലോഭിപ്പിച്ചാണ് പ്രതി യുവാവിനെ പീഡിപ്പിച്ചതെന്നാണ് റിപ്പോർട്. സംഭവത്തിൽ മുഹമ്മദ് ഹനീഫ് എന്നയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
വെള്ളിയാഴ്‌ചയാണ് സംഭവം. യുവാവ് വീട്ടിലേക്ക് വരുന്ന വഴി കരിമ്പ് വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിച്ച് അടുത്തുള്ള കുറ്റിക്കാട്ടിൽ എത്തിച്ചാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. വീട്ടിലെത്തിയപ്പോൾ വസ്‌ത്രത്തിൽ മണ്ണ് പറ്റിയത് കണ്ട യുവാവിന്റെ പിതാവ് കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
തുടർന്ന് പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐപിസി 504, 323, 377, 506 എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതി ഹനീഫിനെതിരെ കേസെടുത്തിരിക്കുന്നത്.
Also Read: ശ്രീനഗറിൽ ഭീകരരുടെ വെടിയേറ്റ് വഴിയോര കച്ചവടക്കാരൻ കൊല്ലപ്പെട്ടു