കാരപ്പുറം: മൂത്തേടം പഞ്ചായത്തിലെ കാരപ്പുറം വെള്ളാരമുണ്ട സ്വദേശി കണ്ണംചിറ തോമസ് കുട്ടി (ബിനോയ് 46) ഭാര്യയെ പിന്‍ കഴുത്തിനു വെട്ടി പരിക്കേല്‍പിച്ചു തൂങ്ങി മരിച്ചു. ഭാര്യ ശോഭിയെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്‌ച പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവം. ടാപ്പിങ് തൊഴിലാളിയായ ബിനോയ് ഇന്നലെ വീടിനോടു ചേര്‍ന്നുള്ള റബ്ബര്‍ തോട്ടത്തില്‍ ടാപ്പിങ് നടത്താനായി പോയിരുന്നു. ഈ സമയം ശോഭിയെ പുറത്തുള്ള ശുചി മുറിയോട് ചേര്‍ന്ന് രക്‌തം വാര്‍ന്നു അബോധാവസ്‌ഥയില്‍ ബിനോയിയുടെ മാതാവ് ക്ളാരമ്മ കണ്ടെത്തുകയായിരുന്നു. സ്‌ഥലത്തെത്തിയ ബന്ധുക്കള്‍ വിവരം ബിനോയിയെ അറിയിക്കാനായി തോട്ടത്തില്‍ എത്തിയപ്പോഴാണ് ഇയാളെ റബ്ബര്‍ മരത്തില്‍ തൂങ്ങി നില്‍ക്കുന്നതായി കാണുന്നത്. ഉടന്‍ തന്നെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
Malabar News: നിലമ്പൂരിലെ അമ്മയുടെയും മക്കളുടെയും ആത്‍മഹത്യ; ഭര്‍ത്താവും ജീവനൊടുക്കി
തലക്കു പിറകിലും താടിയെല്ലിനും പരിക്ക് പറ്റിയ ശോഭി പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. യുവതി അപകട നില തരണം ചെയ്‌തതായി ബന്ധുക്കള്‍ അറിയിച്ചു. കുടുംബ വഴക്കാവാം സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. ബിനോയിക്ക് ചില മാനസിക പ്രശ്‌നങ്ങളും, സംശയ രോഗവും ഉണ്ടായിരുന്നെന്ന് മകള്‍ തന്നോട് പറഞ്ഞിരുന്നതായി ശോഭിയുടെ അച്‌ഛൻ വലിയാനയില്‍ തോമസ് മലബാര്‍ ന്യൂസിനോട് പറഞ്ഞു.