തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ചയാളെ പുഴുവരിച്ച സംഭവത്തിൽ ജീവനക്കാരുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്‌ച പറ്റിയതായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ട്. ജീവനക്കാർക്ക് ഗുരുതര വീഴ്‌ച സംഭവിച്ചതായി മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ അന്വേഷണത്തിൽ കണ്ടെത്തി. അന്വേഷണ റിപ്പോർട്ട് തുടർ നടപടികൾക്ക് ശുപാർശ ചെയ്‌ത് ആരോഗ്യ മന്ത്രിക്ക് കൈമാറി.
കഴിഞ്ഞ തിങ്കളാഴ്‌ചയാണ് കോവിഡ് ചികിത്സ കഴിഞ്ഞെത്തിയ 55കാരനായ രോഗിയെ പുഴുവരിച്ചതായി കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിനാണ് ഈ ദുരവസ്ഥ ഉണ്ടായത്. സംഭവത്തിൽ കുടുബം ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
National News: എയര്‍ ബബിള്‍ കരാറിലെ ഭിന്നത; ലുഫ്‌താന്‍സ അഖിലേന്ത്യാ വിമാന സര്‍വീസുകള്‍ റദ്ദാക്കി
ഓഗസ്‌റ്റ് 21ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ അനിൽകുമാർ വീണ് പരിക്കേറ്റിരുന്നു. ആദ്യം പേരൂർക്കട ആശുപത്രിയിലും അവിടുന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി. ഇവിടെ ചികിത്സയിലിരിക്കേ സെപ്റ്റംബർ 6ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ ബന്ധുക്കളോട് ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെടുകയും അനിൽകുമാറിനെ കോവിഡ് വാർഡിലേക്ക് മാറ്റുകയുമായിരുന്നു.
സെപ്റ്റംബർ 26ന് അനിൽകുമാറിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയി. അനിൽകുമാറിനെ വന്ന് കൊണ്ടുപോകാമെന്ന് ആശുപത്രി അധികൃതർ വീട്ടുകാരെ അറിയിക്കുകയും ചെയ്‌തു. തുടർന്ന് 27ന് കുടുംബം ആശുപത്രിയിലെത്തി അനിൽകുമാറിനെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോഴാണ് ശരീരം പുഴുവരിച്ച നിലയിൽ കണ്ടത്. പിതാവിന്റെ ഡയപ്പർ പോലും 22 ദിവസം മാറ്റിയില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും മകൾ ആവശ്യപ്പെട്ടു.
Also Read: അവൾ അതിജീവിക്കും എന്നു പ്രതീക്ഷിച്ചു; കണ്ണീരുണങ്ങാതെ ഹത്രസ്