പത്തനംതിട്ട : ശബരിമലയില്‍ മണ്ഡലപൂജയുടെ ഭാഗമായുള്ള തങ്കയങ്കി ഘോഷയാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വ്യക്‌തമാക്കി ക്ഷേത്രം അധികൃതര്‍. സംസ്‌ഥാനത്ത് കോവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഘോഷയാത്ര നടക്കുക. ആറന്‍മുള ക്ഷേത്രത്തില്‍ നിന്നാണ് തങ്കയങ്കി ഘോഷയാത്ര ആരംഭിക്കുന്നത്. തുടര്‍ന്ന് ആചാരമനുസരിച്ച് 70 ഓളം ക്ഷേത്രങ്ങളില്‍ തങ്കയങ്കിക്ക് വരവേല്‍പ്പ് നല്‍കും. ശേഷമാണ് ഇത് ശബരിമലയില്‍ എത്തിക്കുക.
മണ്ഡലപൂജയോട് അനുബന്ധിച്ച് ഡിസംബര്‍ 22 ആം തീയതിയാണ് തങ്കയങ്കി ഘോഷയാത്ര ആരംഭിക്കുന്നത്. തുടര്‍ന്ന് ഇത് ഡിസംബര്‍ 25 ആം തീയതിയോടെ ശബരിമലയില്‍ എത്തിച്ചേരും. ഈ മാസം 26 ആം തീയതിയാണ് ശബരിമലയില്‍ മണ്ഡലപൂജ.
മണ്ഡലപൂജ നടക്കുന്ന ദിവസം കൂടുതല്‍ ആളുകള്‍ക്ക് ക്ഷേത്ര ദർശനത്തിനുള്ള അവസരം ഉണ്ടായിരിക്കും. 5000 പേര്‍ക്കാണ് അന്നേ ദിവസം ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അവസരം നല്‍കുന്നത്. എന്നാല്‍ തീര്‍ഥാടകരുടെ എണ്ണം കൂട്ടുന്നതിനെ സംബന്ധിച്ച് ചര്‍ച്ചകളും നടക്കുന്നുണ്ട്. ഇതിനായി ഇന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ഇന്ന് ചേരും. യോഗത്തില്‍ തീര്‍ഥാടന കാലത്തെ കുറിച്ചുള്ള വിലയിരുത്തലുകള്‍ നടത്തിയ ശേഷം കൂടുതല്‍ ആളുകള്‍ക്ക് പ്രവേശനം നല്‍കുന്നതിനെ പറ്റി അന്തിമ തീരുമാനമെടുക്കും.
Read also : തണുപ്പിലും തളരില്ല; കർഷക നേതാക്കളുടെ നിരാഹാരം ഇന്ന്