മംഗളൂരു: മൊബൈല്‍ ഫോണ്‍ മോഷ്‌ടിച്ചെന്ന് ആരോപിച്ച് മൽസ്യ തൊഴിലാളിക്ക് നേരെ ആക്രമണം. സഹ തൊഴിലാളികൾ ചേർന്ന് യുവാവിനെ മര്‍ദ്ദിച്ച് തലകീഴായി കെട്ടിത്തൂക്കി. മംഗളൂരുവിലെ തീരപ്രദേശമായ ബന്ദറിലാണ് സംഭവം. ആന്ധ്രാ സ്വദേശിയായ വൈല ഷീനു എന്ന തൊഴിലാളിയെയാണ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയത്.
മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വീഡിയോയില്‍ ഷീനുവിന്റെ കാലുകള്‍ ബന്ധിച്ച് ക്രെയിനില്‍ തലകീഴായി തൂക്കിയ നിലയിലാണ്. ഷീനുവിനോട് മൊബൈല്‍ മോഷ്‌ടിച്ച കാര്യം സമ്മതിക്കാന്‍ സഹ തൊഴിലാളികൾ ആവശ്യപ്പെടുന്നുണ്ട്. തനിക്ക് വേദനിക്കുന്നുവെന്ന് ഷീനു പറയുന്നുണ്ടെങ്കിലും മര്‍ദ്ദനം തുടരുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ കേസെടുത്ത് എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തതായി മംഗളൂരു പോലീസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ പറഞ്ഞു.
Read also: ഇൻസ്‌റ്റഗ്രാം അക്കൗണ്ടുകൾ ചോർത്തിയിട്ടില്ല; പ്രിയങ്കയുടെ ആരോപണം തള്ളി വിദഗ്‌ധർ