ന്യൂഡെൽഹി: മക്കളുടെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ട് യുപി സര്‍ക്കാര്‍ ഹാക്ക് ചെയ്‌തെന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ആരോപണങ്ങള്‍ തെറ്റെന്ന് സാങ്കേതിത വിദഗ്‌ധർ. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം സിഇആര്‍ടി-ഇന്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്‌തിട്ടില്ലെന്ന് കണ്ടെത്തിയതായാണ് അധികൃതരുടെ വിശദീകരണം.
പ്രിയങ്കയുടെ ആരോപണം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായതിന് പിന്നാലെയാണ് വിഷയത്തില്‍ ഇത്തരം ഒരു വിശദീകരണം പുറത്ത് വരുന്നത്. അഖിലേഷ് യാദവ് ഉയര്‍ത്തിയ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം സംബന്ധിച്ച മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.
ഫോണ്‍ ചോര്‍ത്തല്‍ അവിടെ നില്‍ക്കട്ടെ, എന്റെ കുട്ടികളുടെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ട് ഉള്‍പ്പടെ സര്‍ക്കാര്‍ ഹാക്ക് ചെയ്യുന്നുണ്ട്’ എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ച് വ്യാപകമായി ഫോണുകള്‍ ചോര്‍ത്തപ്പെട്ടെന്ന വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് നിയമവിരുദ്ധമായ ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച ആരോപണങ്ങള്‍ വ്യാപകമായത്.
പെഗാസസ് വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യം നിലനില്‍ക്കെയാണ് പ്രിയങ്ക ഉയര്‍ത്തിയ ഇന്‍സ്‌റ്റഗ്രാം ഹാക്കിംഗ് സംബന്ധിച്ച ആരോപണം അധികൃതര്‍ പരിശോധിക്കാന്‍ തയ്യാറായത്.
Read Also: മതപരിവർത്തന നിരോധന ബില്ല്; കർണാടക നിയമസഭ ഇന്ന് ചർച്ച ചെയ്യും