കൽപ്പറ്റ: വയനാട് കമ്പമലയിൽ മാവോയിസ്‌റ്റ് സാന്നിധ്യം സ്‌ഥിരീകരിച്ചതോടെ നിരീക്ഷണം ശക്‌തമാക്കി പോലീസ്. അതിർത്തിയിൽ ത്രീ ലെവൽ പട്രോളിംഗും ഡ്രോൺ പട്രോളിംഗും ആരംഭിച്ചു. തമിഴ്‌നാട്, കർണാടക എന്നീ സംസ്‌ഥാനങ്ങളുമായി ജോയിന്റ് ഓപ്പറേഷനും ഹെലികോപ്‌ടർ പട്രോളിംഗും കേരളത്തിന്റെ ആലോചനയിൽ ഉണ്ടെന്നാണ് വിവരം. അതിർത്തിയിൽ വാഹനപരിശോധനയും വർധിപ്പിച്ചിട്ടുണ്ട്.
ഒരാഴ്‌ചക്കിടെ നാല് തവണയാണ് കമ്പമലയിലെ തലപ്പുഴയിൽ മാവോയിസ്‌റ്റുകൾ എത്തിയത്. ആദ്യം വനംവകുപ്പിന്റെ ഓഫീസ് അടിച്ചു തകർത്ത് മടങ്ങിയ സംഘം രണ്ടു ദിവസത്തിന് ശേഷം വീണ്ടുമെത്തി. വീടുകൾ സന്ദർശിച്ചു മടങ്ങുകയും ചെയ്‌തു. ഏറ്റവുമൊടുവിൽ പോലീസ് സ്‌ഥാപിച്ച നിരീക്ഷണ ക്യാമറകൾ സംഘം തകർത്തു.
അതേസമയം, മാവോയിസ്‌റ്റുകൾ പതിവായെത്തി അക്രമം നടത്തുന്നതിന്റെ ഭീതിയിലാണ് കമ്പമല നിവാസികൾ. പലർക്കും കെഎഫ്‌ഡിസി തോട്ടത്തിൽ ജോലിക്ക് പോകാൻ പോലും ഇപ്പോൾ മടിയാണ്. തലപ്പുഴ മേഖലയിൽ തണ്ടർബോൾട്ട് ക്യാമ്പ് ചെയ്യുന്നുണ്ട്. മാവോയിസ്‌റ്റുകൾക്കായി വനമേഖലയിലടക്കം തിരച്ചിൽ നടത്തുന്നുമുണ്ട്.
Most Read| മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീഴ്‌ച; മരുന്ന് മാറി നൽകിയ രോഗിയുടെ നില ഗുരുതരം