മാറഞ്ചേരി: നിർമാണം പൂർത്തിയാക്കി അഞ്ച് വർഷം പിന്നിടുമ്പോഴും തുറന്നു പ്രവർത്തിക്കാതെ മാറഞ്ചേരി തുറുവാണം ദ്വീപിലെ പൊതുശ്‌മശാനം. ശ്‌മശാനം തുറന്നു കൊടുക്കാത്തതിൽ പ്രദേശവാസികളുടെ പ്രതിഷേധം ശക്‌തമാകുന്നുണ്ട്. 2015ൽ ജില്ലാ പഞ്ചായത്തും പഞ്ചായത്തും ചേർന്ന് 45 ലക്ഷം രൂപ ചെലവിലാണ് വാതക ശ്‌മശാനം നിർമിച്ചത്.
മാറഞ്ചേരി പഞ്ചായത്തിലെ 19 വാർഡുകളിലെ ഹിന്ദു വിശ്വാസികൾക്ക് മൃതദേഹം ദഹിപ്പിക്കുന്നതിന് വേണ്ടിയാണ് ശ്‌മശാനം നിർമ്മിച്ചത്. മുക്കാൽ ഭാഗം ജോലികളും പൂർത്തീകരിച്ചെങ്കിലും ബാക്കിയുള്ള ജോലികൾ തീർക്കുന്നതിനുളള സാങ്കേതിക തടസവും നടത്തിപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്തും ജില്ലാ പഞ്ചായത്തും തമ്മിൽ ധാരണയിൽ എത്താത്തതുമാണ് പ്രശ്‌നമായത്. ശ്‌മശാനത്തിനായി വാങ്ങിയ ജനറേറ്ററും സുരക്ഷക്കായി നിർമിച്ച ഗ്രില്ലുകളും തുരുമ്പെടുത്ത് നശിക്കുകയാണ്.
Malappuram News: കുതിരാൻ തുരങ്കപാത; നിർമാണം പൂർത്തിയാക്കാൻ പദ്ധതിയുണ്ടോ?, വിമർശനവുമായി ഹൈക്കോടതി