കോഴിക്കോട്: പ്രായപൂർത്തിയാവാത്തവരുടെ വിവാഹം അധികൃതരെ അറിയിച്ചാൽ 2500 രൂപ പ്രതിഫലം. ഇത്തരത്തിൽ വിവരം അറിയിക്കുന്ന ഇൻഫോർമാരെ വിളിപ്പെടുത്തില്ല. വനിതാ ശിശുക്ഷേമ സമിതിക്കാണ് ഇതിന്റെ ചുമതല. ഇതിനായി 5 ലക്ഷം രൂപ മാറ്റിവെക്കാൻ സംസ്‌ഥാന സർക്കാർ ഭരണാനുമതി നൽകി.
സാമൂഹികനീതി വകുപ്പാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഈ സാമ്പത്തിക വർഷം മുതലാണ് ഫണ്ട് ആരംഭിക്കുന്നത്. വരുംവർഷങ്ങളിൽ ഇതിനായി ഫണ്ട് വകയിരുത്തുമെന്ന് ഉത്തരവിൽ വ്യക്‌തമാക്കി. ഇന്ത്യയിൽ പെൺകുട്ടികൾക്ക് 18 വയസും ആൺകുട്ടികൾക്ക് 21 വയസുമാണ് വിവാഹപ്രായം.
അതേസമയം, പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസിൽ നിന്നും 21ലേക്ക് ഉയർത്തുന്നതിന് കേന്ദ്രം നടപടികൾ ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് സംബന്ധിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചന നൽകിയത്.
Read also: രാജ്യത്ത് വീണ്ടും ഇന്ധന വില വർധന