വിവാഹപ്രായ ഏകീകരണം; ആർഎസ്എസ് സർക്കാർ നിലപാടിന് എതിരെന്ന് റിപ്പോർട്

By Staff Reporter, Malabar News
RSS on marriage age of women
Representational Image
Ajwa Travels

നാഗ്‌പൂർ: രാജ്യത്തെ സ്‌ത്രീകളുടെ വിവാഹപ്രായം പുരുഷന്‍മാരുടേതിന് സമാനമാക്കാനുള്ള കേന്ദ്ര നീക്കത്തില്‍ ആര്‍എസ്എസിന് അതൃപ്‌തി. വിഷയം സമൂഹം തീരുമാനിക്കട്ടെ എന്നതാണ് ആര്‍എസ്എസിന്റെ നിലപാട്. വാര്‍ഷിക യോഗത്തിന് മുന്നോടിയായാണ് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ണായക നീക്കത്തിനെതിരെ ആര്‍എസ്എസ് വ്യത്യസ്‍ത നിലപാട് വ്യക്‌തമാക്കുന്നത്.

ഹിജാബ് വിഷയത്തിനും വാര്‍ഷികയോഗം വലിയ പ്രാധാന്യം നല്‍കില്ലെന്നാണ് സൂചനകള്‍. ഇക്കാര്യം പ്രാദേശിക തലത്തില്‍ കൈകാര്യം ചെയ്യപ്പെടണമെന്നാണ് സംഘടനയുടെ നിലപാട്. രാജ്യത്ത് നിലവില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്ന രണ്ട് വിഷയങ്ങളാണ് വിവാഹ പ്രായ ഏകീകരണവും, ഹിജാബ് വിവാദവും. ഈ സാഹചര്യത്തില്‍ ഇവ രണ്ടും മാര്‍ച്ച് 11 മുതല്‍ 13 വരെ ചേരുന്ന ആര്‍എസ്എസിന്റെ അഖില ഭാരതീയ പ്രതിനിധി സഭ ചര്‍ച്ച ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സ്‌ത്രീകളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തുന്ന ബില്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും വിവിധ സംഘടനകളും വിമര്‍ശനം ഉന്നയിച്ചതിനെ തുടർന്ന് ബില്‍ കൂടുതല്‍ ചര്‍ച്ചക്കായി പാര്‍ലമെന്ററി സ്‌റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് അയക്കുകയായിരുന്നു.

Read Also: ചെറുത്തുനിൽപ് തുടർന്ന് യുക്രൈൻ; റഷ്യയുടെ അഞ്ച് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE