സ്‌ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്ന ബിൽ; പരിശോധനാ സമിതിയിൽ ഒരു വനിത മാത്രം

By Desk Reporter, Malabar News
Opposition protest in both Houses of Parliament
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് സ്‌ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കി ഉയർത്താനുള്ള ബിൽ പരിശോധിക്കാൻ നിയോഗിക്കപ്പെട്ട 31 അംഗ പാർലമെന്ററി പാനലിൽ ഒരു വനിത മാത്രം. തൃണമൂൽ കോൺഗ്രസ് എംപി സുസ്‌മിത ദേവ് മാത്രമാണ് സമിതിയിൽ ഉള്ള വനിത.

ശീതകാല സമ്മേളനത്തിലാണ് ശൈശവ വിവാഹ നിരോധന (ഭേദഗതി) ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്. മുതിർന്ന ബിജെപി നേതാവ് വിനയ് സഹസ്രബുദ്ധെയുടെ നേതൃത്വത്തിലുള്ള പാർലമെന്ററി സ്‌റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെ പട്ടിക രാജ്യസഭാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 31 അംഗ സമിതിയിലെ ഏക വനിത എംപി സുസ്‌മിത ദേവ് ആണെന്ന് ഇത് വ്യക്‌തമാക്കുന്നു.

സമിതിയിൽ കൂടുതൽ വനിതാ എംപിമാർ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നുവെന്ന് സുസ്‌മിത ദേവ് പറഞ്ഞു. “സമിതിയിൽ കൂടുതൽ വനിതാ എംപിമാർ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു, എന്നാൽ എല്ലാവരുടെയും ഭാഗം കേൾക്കുന്നുവെന്ന് ഉറപ്പാക്കും,” സുസ്‌മിത ദേവിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്‌തു.

എൻസിപി എംപി സുപ്രിയ സുലെയും സമാനമായ വികാരം പ്രകടിപ്പിച്ചു. സ്‌ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്ന പാനലിൽ കൂടുതൽ വനിതാ എംപിമാർ ഉണ്ടാകേണ്ടതായിരുന്നു. എന്നിരുന്നാലും, പാനലിലേക്ക് ആളുകളെ ക്ഷണിക്കാനുള്ള അധികാരം ചെയർമാനാണെന്നും കൂടുതൽ വിശാലമായ ചർച്ചകൾക്കായി, അദ്ദേഹത്തിന് മറ്റ് വനിതാ എംപിമാരെ ക്ഷണിക്കാൻ കഴിയുമെന്നും സുപ്രിയ സുലെ കൂട്ടിച്ചേർത്തു.

Most Read:  ഒമൈക്രോൺ വ്യാപനം; സുപ്രീം കോടതിയിൽ നിയന്ത്രണം ഏർപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE