ഡെൽഹി: ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ സുപ്രീം കോടതിയിൽ നിയന്ത്രണം. സുപ്രീം കോടതി വീണ്ടും വിഡിയോ കോൺഫറൻസിംഗിലേക്ക് മാറുകയാണ്. നാളെ മുതൽ രണ്ടാഴ്‌ചത്തേക്കാണ് വാദം കേൾക്കൽ വിർച്വലാക്കുന്നത്.
രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. രാജ്യത്ത് ഇന്നലെ 27,553 കോവിഡ് കേസുകളാണ് സ്‌ഥിരീകരിച്ചത്. 284 മരണവും റിപ്പോർട് ചെയ്‌തു. ഒമൈക്രോൺ കേസുകളുടെ എണ്ണം 1500 കടന്നു. ഇതുവരെ സ്‌ഥിരീകരിച്ചത് 1525 പേർക്കാണ്. കോവിഡ് വ്യാപിക്കുന്ന പശ്‌ചാത്തലത്തിൽ പശ്‌ചിമ ബംഗാൾ, ഹരിയാന, തെലങ്കാന സംസ്‌ഥാനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Kerala News: രാത്രികാല കർഫ്യൂ നീട്ടില്ല; നിയന്ത്രണങ്ങൾ തിങ്കളാഴ്‌ചയോടെ അവസാനിക്കും