ന്യൂഡെൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ രാജ്യത്ത് അടുത്ത വർഷവും മാസ്‌ക് ഉപയോഗം ഒഴിവാക്കാൻ സാധിക്കില്ലെന്ന് വ്യക്‌തമാക്കി നീതി ആയോഗ് അംഗം ഡോക്‌ടർ വികെ പോൾ. രോഗവ്യാപനം കുറയ്‌ക്കുന്നതിനായി കുറച്ചു കാലം കൂടി മാസ്‌ക് ഉപയോഗം തുടരേണ്ടി വരുമെന്നും, കോവിഡ് വ്യാപനം തടയാൻ ഫലപ്രദമായ മരുന്ന് വേണമെന്നും അദ്ദേഹം വ്യക്‌തമാക്കി.
കോവിഡിന്റെ മൂന്നാം വ്യാപന സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്നും, നിരവധി പൊതു ആഘോഷ പരിപാടികള്‍ വരാനിരിക്കുന്നതിനാല്‍ രാജ്യം ആപൽക്കരമായ ഘട്ടത്തിലേക്കാണ് കടക്കുന്നതെന്നും വികെ പോൾ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ വാക്‌സിന്‍, ഫലപ്രദമായ മരുന്ന്, അച്ചടക്കത്തോടെയുള്ള സാമൂഹിക പെരുമാറ്റം എന്നിവയാണ് കോവിഡ് പ്രതിരോധത്തിന് പിന്തുടരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിൻ വിതരണത്തിലൂടെ രാജ്യത്ത് പ്രതിരോധ മതിൽ തീർക്കാൻ 3-4 മാസങ്ങൾ വേണ്ടി വരും. അതുവരെ ആളുകൾ സ്വയം സംരക്ഷിക്കാനും, രോഗവ്യാപനം തടയാനും ശ്രദ്ധിക്കണം. രാജ്യത്ത് അടുത്ത മാസങ്ങളിൽ നടക്കാനിരിക്കുന്ന ദീപാവലി, ദസറ പോലുള്ള ആഘോഷങ്ങള്‍ കൃത്യമായി കൈാര്യം ചെയ്‌തില്ലെങ്കിൽ വലിയ തോതിലുള്ള രോഗവ്യാപനത്തിന് ഇടയാക്കുമെന്നും ഡോക്‌ടർ വികെ പോൾ വ്യക്‌തമാക്കി.
Read also: ആലുവയിൽ ട്രെയിൻ ഇടിച്ച് അമ്മയും മകളും മരിച്ചു