മലാബോ: ഇക്വിറ്റോറിയൽ ഗിനിയിലെ സൈനിക ബാരക്കിൽ ഉണ്ടായ സ്ഫോടനത്തിൽ ഇരുപതോളം പേർ കൊല്ലപ്പെട്ടു. നാനൂറിലധികം ആളുകൾക്ക് പരിക്കേറ്റു. അശ്രദ്ധമായി സൈനിക ബാരക്കിൽ സൂക്ഷിച്ചിരുന്ന ഡൈനാമിറ്റ് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് പ്രസിഡണ്ട് ടിയോഡോറോ ഒബിയാങ് ങുമ പ്രസ്‌താവനയിലൂടെ വ്യക്‌തമാക്കി.
ബാട്ട മേഖലയിൽ പ്രാദേശിക സമയം വൈകിട്ട് 4 മണിയോടെയാണ് ദുരന്തം ഉണ്ടായത്. തുടർച്ചയായി നാല് സ്‌ഫോടനങ്ങൾ ഉണ്ടായി. മേഖലയിലെ ഒട്ടുമിക്ക വീടുകളും കെട്ടിടങ്ങളും തകർന്നിരുന്നു. കെട്ടിടങ്ങൾക്കുള്ളിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായും സംശയമുണ്ട്. എത്ര പേർ മരണപ്പെട്ടു എന്നതിന്റെ കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല മരണ സംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Also Read: ‘പുതിയ കേരളം മോദിക്കൊപ്പം’; മുദ്രാവാക്യം പ്രഖ്യാപിച്ച് അമിത് ഷാ