കോഴിക്കോട് നഗരത്തിലെ മെഗാ വാക്‌സിനേഷൻ ക്യാംപുകൾ ഇന്ന് മുതൽ

By Staff Reporter, Malabar News
covid vaccination camp in kozhikode
Representational image
Ajwa Travels

കോഴിക്കോട്: നഗരത്തിലെ മെഗാ വാക്‌സിനേഷൻ ക്യാംപുകൾ ഇന്ന് തുടങ്ങും. വാക്‌സിൻ വിതരണം സുഗമമാക്കുന്നതിനായി കോർപറേഷനാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. ടാഗോർ ഹാളിൽ രാവിലെ 10നാണ്‌ ഇത് ആരംഭിക്കുക. പ്രതിദിനം 300 ഡോസാണ്‌ നൽകുക.

ഒന്നാം ഡോസ്‌ ലഭിച്ച്‌ 84 ദിവസം പൂർത്തീകരിച്ചവർക്ക്‌ ജെപിഎച്ച്‌എൻ മുഖേന സ്‌പോട്ട്‌ രജിസ്‌ട്രേഷനിലൂടെയാണ്‌ വാക്‌സിൻ നൽകുന്നത്‌. ഇതിൽ ബാക്കി 150 ഡോസ്‌ ഓൺലൈനിൽ രണ്ടാം ഡോസ്‌ രജിസ്‌റ്റർ ചെയ്‌തവർക്കുള്ളതാണ്‌.

ഓരോ വാർഡിൽ നിന്ന്‌ 20 പേർക്ക്‌ വീതമാണ്‌ വിതരണം. 23ന് കുണ്ടൂപ്പറമ്പ്, കരുവിശേരി, മലാപ്പറമ്പ്, തടമ്പാട്ടുതാഴം, വേങ്ങേരി, പൂളക്കടവ്, പാറോപ്പടി, സിവില്‍ സ്‌റ്റേഷന്‍ വാര്‍ഡുകള്‍, 24ന് ചേവരമ്പലം, വെള്ളയില്‍, മൂഴിക്കല്‍, ചെലവൂര്‍, മായനാട്, മെഡിക്കല്‍ കോളേജ് സൗത്ത്, മെഡിക്കല്‍ കോളേജ്, ചേവായൂര്‍ എന്നീ വാർഡുകളിൽ ഉള്ളവർക്കാണ് വാക്‌സിൻ ലഭിക്കുക.

25ന് കോവൂര്‍, നെല്ലിക്കോട്, കുടില്‍ത്തോട്, കോട്ടൂളി, പറയഞ്ചേരി, പുതിയറ, കുതിരവട്ടം, പൊറ്റമ്മല്‍ എന്നീ വാർഡുകളിലുള്ളവർക്കാണ്‌ വിതരണം. ഇതിന്‌ പുറമെ കോര്‍പറേഷനിലെ മറ്റ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ 50 ശതമാനം വാക്‌സിന്‍ രണ്ടാം ഡോസുകാര്‍ക്ക് ലഭ്യമാകും.

20 പേരെ തിരഞ്ഞെടുത്ത്‌ ലിസ്‌റ്റ്‌ ജെഎച്ച്‌ഐമാർ നേരത്തെ കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്‌ കൈമാറും. അതനുസരിച്ചാണ്‌ വാക്‌സിൻ നൽകുക. ഇതിനായി വാർഡുകളിലെ ജെപിഎച്ച്എന്‍, ആശാവര്‍ക്കര്‍മാരെ ബന്ധപ്പെടണം. ചൊവ്വാഴ്‌ച മുതൽ ക്യാംപ് തുടങ്ങാൻ തീരുമാനിച്ചെങ്കിലും പിന്നീട് ബുധനാഴ്‌ചയിലേക്ക്‌ മാറ്റുകയായിരുന്നു.

Read Also: വാക്‌സിൻ ബുക്ക് ചെയ്യാൻ ബുദ്ധിമുട്ടുണ്ടോ? പരിഹാരം ഈ വെബ്‌സൈറ്റിലുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE