തിരുവനന്തപുരം: കുണ്ടറ മണ്ഡലത്തില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ തോല്‍വി ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. തോല്‍വിയെക്കുറിച്ച് വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇപ്രാവശ്യത്തെ തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയ മന്ത്രിമാരില്‍ പരാജയപ്പെട്ടത് മേഴ്‌സിക്കുട്ടിയമ്മ മാത്രമാണ്. യുഡിഎഫ് സ്‌ഥാനാര്‍ഥി പിസി വിഷ്‌ണുനാഥിനോട് ആയിരുന്നു കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മ പരാജയം ഏറ്റുവാങ്ങിയത്. ആറായിരത്തിലേറെ വോട്ടുകൾക്കായിരുന്നു പരാജയം.
അതേസമയം ആഴക്കടല്‍ മൽസ്യബന്ധന വിവാദം മേഴ്‌സിക്കുട്ടിയമ്മയ്‌ക്ക് തിരിച്ചടിയായെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാൽ തോൽവിയെ കുറിച്ച് വിശദമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തമാക്കി.
Read Also: മുഖ്യമന്ത്രിക്കും എൽഡിഎഫിനും ആശംസകൾ നേർന്ന് പൃഥ്വിരാജ്