തിരുവനന്തപുരം: സംസ്‌ഥാനത്തെ റേഷൻ വിതരണ രംഗത്ത് സ്‌തംഭനമില്ലെന്ന് വ്യക്‌തമാക്കി ഭക്ഷ്യവകുപ്പ് മന്ത്രി ജിആർ അനിൽ. ചില ആളുകൾ റേഷൻ വിതരണത്തിൽ പ്രതിസന്ധി ഉണ്ടെന്ന് പ്രചരിപ്പിക്കുകയാണെന്നും, എന്നാൽ ഇന്ന് മാത്രം 40,000ത്തോളം ആളുകൾ റേഷൻ വാങ്ങിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം ഇ പോസ് മെഷീൻ സംവിധാനത്തിൽ ഉണ്ടായ തകരാറിനെ തുടർന്ന് സംസ്‌ഥാനത്ത് റേഷൻ വിതരണത്തിന് പുതിയ ക്രമീകരണം ഏർപ്പെടുത്തി. ഈ സാഹചര്യത്തിലും ഇന്നലെ സംസ്‌ഥാനത്ത് 2 ലക്ഷത്തോളം ആളുകൾ റേഷൻ വാങ്ങിയെന്നും, പുതിയ ക്രമീകരണത്തോട് പൊതുജനങ്ങൾ സഹകരിക്കുന്നുണ്ടെന്നും അധികൃതർ വ്യക്‌തമാക്കി.
മലപ്പുറം തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളിലാണ് രാവിലെ റേഷൻ കടകൾ പ്രവർത്തിക്കുന്നത്. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോഡ്, ഇടുക്കി എന്നീ ജില്ലകളിൽ ഉച്ചക്ക് ശേഷവും പ്രവർത്തിക്കും. 5 ദിവസത്തേക്കാണ് ഈ ക്രമീകരണം ഏർപ്പെടുത്തിയത്. അതേസമയം ഓവർ ലോഡ് കാരണമാണ് ഇ പോസ് മെഷീൻ സംവിധാനത്തിൽ തകരാർ സംഭവിച്ചതെന്നും മന്ത്രി അറിയിച്ചു.
Read also: മെഗാ തിരുവാതിര; അശ്രദ്ധകൊണ്ട് സംഭവിച്ചതെന്ന് വി ശിവൻകുട്ടി