കൊച്ചി: മന്ത്രി കെടി ജലീൽ തന്റെ ഔദ്യോഗിക വാഹനത്തിൽ കൊച്ചിയിലെ കസ്‌റ്റംസ് പ്രിവന്റീവ് ആസ്‌ഥാനത്ത് ഉച്ചക്ക് 12 മണിയോടെ എത്തി. ചോദ്യം ചെയ്യലിന് ഹാജരാകാണമെന്ന് ആവശ്യപ്പെട്ട് കസ്‌റ്റംസ് നോട്ടീസ് നൽകിയതിനെ തുടർന്നാണ് അദ്ദേഹം എത്തിയത്. ഇത് മൂന്നാം തവണയാണ് മന്ത്രിയെ അന്വേഷണ ഏജൻസി വിളിച്ച് വരുത്തി ചോദ്യം ചെയ്യുന്നത്.
മതഗ്രന്ഥം വിതരണം ചെയ്‌ത സംഭവത്തിലാണ് ചോദ്യം ചെയ്യൽ. ഈ സംഭവത്തിൽ പ്രത്യേകം കേസ് രജിസ്‌റ്റർ ചെയ്‌ത് കസ്‌റ്റംസ് അന്വേഷണം നടത്തി വരികയായിരുന്നു. യുഎഇ കോൺസുലേറ്റ് കൊണ്ടുവന്ന മതഗ്രന്ഥം കെടി ജലീൽ വിതരണം ചെയ്‌തതിൽ നിരവധി ചട്ടലംഘനങ്ങൾ ഉണ്ടെന്നാണ് കസ്‌റ്റംസിന്റെ വാദം. സംഭവത്തിൽ ഒരു തവണ എൻഐഎയും ഇഡി രണ്ട് തവണയും ജലീലിനെ നേരത്തെ ചോദ്യം ചെയ്‌തിരുന്നു.
4478 കിലോഗ്രാം മതഗ്രന്ഥം ആണ് നയതന്ത്ര പാഴ്‌സൽ വഴി സംസ്‌ഥാനത്ത് എത്തിച്ചത്. ഇവ മലപ്പുറത്ത് വിതരണം ചെയ്യുകയും ചെയ്‌തിരുന്നു. ഇതിൽ പ്രോട്ടോക്കോൾ ലംഘനം ഉണ്ടായെന്നാണ് കസ്‌റ്റംസ് കണ്ടെത്തൽ. നയതന്ത്ര പാഴ്‌സലിൽ എത്തുന്നവ പുറത്ത് വിതരണം ചെയ്യുന്നത് നിയമപരമല്ല എന്നാണ് കസ്‌റ്റംസ് പറയുന്നത്.
Also Read: വരവിൽ കവിഞ്ഞ സ്വത്ത്; കെഎം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണം