തൃശൂർ: ഇത്തവണത്തെ തൃശൂർ പൂരവും വെടിക്കെട്ടും കാണാൻ ആളുകൾക്ക് കൂടുതൽ സൗകര്യം ഒരുക്കുമെന്ന് വ്യക്‌തമാക്കി ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. കൂടാതെ വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങൾ പാലിക്കേണ്ടി വരുമെന്നും, പെസോ നിയന്ത്രണങ്ങൾ പാലിച്ചാണ് ഇത്തവണ വെടിക്കെട്ട് നടത്തുന്നതെന്നും മന്ത്രി അറിയിച്ചു. ഒപ്പം തന്നെ കാലാനുസൃതമായ മാറ്റം വെടിക്കെട്ടിന്റെ നടത്തിപ്പിൽ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ന് രാത്രിയാണ് തൃശൂർ പൂരത്തിന്റെ സാംപിൾ വെടിക്കെട്ട് നടത്തുന്നത്. രാത്രി 7 മണിയോടെ പാറമേക്കാവ് ദേവസ്വവും, 8 മണിയോടെ തിരുവമ്പാടി ദേവസ്വവും സാംപിൾ വെടിക്കെട്ട് നടത്തും. ഇതിന്റെ ഭാഗമായി വൈകുന്നേരം 4 മണി മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
അതേസമയം സ്വരാജ് റൗണ്ടില്‍നിന്ന് വെടിക്കെട്ട് കാണാന്‍ അനുമതിയില്ലെന്ന് എക്‌സ്‌പ്ളോസീവ് കേരള മേധാവി ഡോ. പികെ റാണ വ്യക്‌തമാക്കി. ഇളവ് അനുവദിക്കാനാകില്ലെന്നും 100 മീറ്റര്‍ അകലം പാലിക്കണമെന്ന സുപ്രീം കോടതി നിയമം അനുസരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Read also: ആദിവാസി യുവാവിന്റെ കൊലപാതകം; സഹോദരീ ഭർത്താവ് അറസ്‌റ്റിൽ