തിരുവനന്തപുരം: സംസ്‌ഥാനത്ത് ജൂൺ ഒന്നാം തീയതി സ്‌കൂളുകൾ തുറക്കുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സജീവ അധ്യയന വർഷത്തിലേക്കാണ് ഇത്തവണ കടക്കുന്നതെന്നും, കുട്ടികളുടെ അക്കാദമിക്ക് നിലവാരം ഉയർത്തുക, ഭിന്നശേഷി സൗഹൃദമാക്കുക എന്നിവക്കാണ് ഇത്തവണ ഊന്നൽ നൽകുന്നതെന്നും മന്ത്രി വ്യക്‌തമാക്കി.
സ്‌കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി മെയ് 27ആം തീയതിക്കകം സ്‌കൂളുകളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കുമെന്നും, സ്‌കൂളുകൾ തുറക്കുന്നതിന് മുമ്പായി വിദ്യാഭ്യാസ ജില്ല, ഉപജില്ലാ തലങ്ങളിൽ യോഗങ്ങൾ വിളിച്ച് മുന്നൊരുക്കം വിലയിരുത്തുമെന്നും മന്ത്രി വ്യക്‌തമാക്കി. കൂടാതെ കുട്ടികളിൽ പ്രമേഹം വളരെ കൂടുതൽ ആണെന്നും, ഇൻസുലിൻ എടുക്കുന്നത്തിന് സ്‌കൂളിൽ ക്ളാസ് റൂം ക്രമീകരിച്ചു നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒപ്പം തന്നെ മെയ് 25ആം തീയതിക്കകം യൂണിഫോം വിതരണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി അറിയിച്ചു. കൂടാതെ 2016ൽ പിണറായി സർക്കാർ വന്നതിന് ശേഷം 500ഓളം സ്‌കൂൾ കെട്ടിടങ്ങൾ പുതുതായി ഉൽഘാടനം ചെയ്‌തു. രണ്ടാം സർക്കാരിന്റെ കാലത്ത് 145 സ്‌കൂളുകളും പണിതു. ഇത് റെക്കോർഡാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read also: തക്കാളിക്ക് പിന്നാലെ സെഞ്ച്വറി പിന്നിട്ട് ബീൻസും; പച്ചക്കറിക്ക് തീവില