ചെന്നൈ: സര്‍ക്കാര്‍ ഫണ്ടില്‍ 15 ലക്ഷം രൂപയുടെ തിരിമറി നടത്തിയ സംഭവത്തില്‍ അണ്ണാ ഡിഎംകെ മുന്‍ മന്ത്രിക്കും ഭര്‍ത്താവിനും ശിക്ഷ വിധിച്ച് കോടതി. അഞ്ച് വര്‍ഷം തടവും പിഴയുമാണ് ഇരുവർക്കും ശിക്ഷ. എഐഎഡിഎംകെ മുന്‍ മന്ത്രിയായിരുന്ന ആര്‍ ഇന്ദിര കുമാരിയെയും ഭര്‍ത്താവ് എ ബാബുവിനെയുമാണ് 30 വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്‌ത സംഭവത്തില്‍ പ്രത്യേക കോടതി ശിക്ഷിച്ചത്.
ഇന്ദിര കുമാരി സാമൂഹ്യക്ഷേമ മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ ഫണ്ട് തിരിമറി നടത്തിയെന്നായിരുന്നു ആരോപണം. ശ്രവണ വൈകല്യമുള്ള കുട്ടികള്‍ക്കായി ഒരു പ്രത്യേക സ്‌കൂള്‍ നടത്തുന്നതിന് മേഴ്‌സി മദര്‍ ഇന്ത്യ ചാരിറ്റബിള്‍ ട്രസ്‍റ്റിനും ഗുരുതരമായ അസ്‌ഥിരോഗമുള്ള കുട്ടികള്‍ക്കുള്ള സ്‌ഥാപനമായ ഭരണി സ്വാതി എഡ്യുക്കേഷണല്‍ ട്രസ്‌റ്റ് എന്ന മറ്റൊരു സംഘടനയ്‌ക്കും അനുവദിച്ച 15.45 ലക്ഷം രൂപയാണ് ദുരുപയോഗം ചെയ്‌തത്.
1997ല്‍ ഡിഎംകെ സർക്കാർ കേസ് രജിസ്‌റ്റര്‍ ചെയ്യുകയും 2004ല്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്‌തിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ വിധിയായിരിക്കുന്നത്. തടവിന് പുറമെ കേസിലെ മുഴുവന്‍ പ്രതികള്‍ക്കും 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
Read also: കോൺഗ്രസിൽ തുടരില്ല, ബിജെപിയിലേക്ക് പോവില്ല; അമരീന്ദര്‍ സിംഗ്