ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരകൊറിയൻ ഏകാധിപതിയായ കിം ജോങ് ഉന്നിനെപ്പോലെയാണെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. തനിക്കെതിരെ ശബ്‌ദിക്കുന്ന എല്ലാവരെയും ശിക്ഷിക്കുന്ന നടപടിയിലൂടെ മോദി അതാണ് തെളിയിക്കുന്നതെന്ന് ടിക്കായത്ത് വിമർശിച്ചു. കോവിഡ് കാലത്തെ കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെയും ടിക്കായത്ത് എതിർപ്പറിയിച്ചു.
महंगाई इतनी बढ़ी है। अगर किसी ने सरकार के खिलाफ आवाज उठा दी तो उसको सजा मिलेगी। राजा के खिलाफ़ बोलना मतलब सजा का हकदार है वो। राजा हैं क्या ये? ये तो किम जोंग उन बन रहे हैं कि दूसरा कोई बोल ही न सके। #जीतेगा_किसान
— Rakesh Tikait (@RakeshTikaitBKU) June 1, 2021
പകർച്ചവ്യാധിയുടെ സമയത്ത് പണപ്പെരുപ്പം ഉയരുന്നതിനും, ജനങ്ങളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതിനും കേന്ദ്ര സർക്കാരാണ് ഉത്തരവാദികളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിനെതിരെ ആരെങ്കിലും ശബ്‌ദമുയർത്തിയാൽ ശിക്ഷിക്കപ്പെടുമെന്നും മോദി സർക്കാരിനെ ഉത്തര കൊറിയയിലെ സ്വേച്ഛാധിപത്യ ഭരണവുമായാണ് താരതമ്യം ചെയ്യേണ്ടതെന്നും ടിക്കായത്ത് പറഞ്ഞു.
Read Also: മൃതദേഹങ്ങൾ നദികളിൽ തള്ളുന്നത് തടയണം; സുപ്രീം കോടതിയിൽ ഹരജി