ന്യൂഡെൽഹി: നദികളിൽ മൃതദേഹങ്ങൾ തള്ളുന്നത് തടയണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹരജി. അഭിഭാഷകയായ മഞ്‌ജു ജെയ്റ്റ്‌ലിയാണ് ഹരജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ഗംഗാ നദിയിൽ മൃതദേഹങ്ങൾ ഒഴുകി നടന്ന സംഭവത്തിന്റെ പശ്‌ചാത്തലത്തിലാണ് ഹരജി.
ഗംഗാ നദിയില്‍ നിന്ന് മൃതദേഹങ്ങള്‍ നീക്കം ചെയ്യണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടു. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്‌ചാത്തലത്തില്‍, ആചാരപ്രകാരം മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്നും ഹരജിയിൽ പറയുന്നുണ്ട്.
ഗംഗാ നദിയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്ന വാർത്ത ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവച്ചിരുന്നു. ഇതിന് സമാനമായ സംഭവം കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിലും ഉണ്ടായിരുന്നു. ഉത്തരാഖണ്ഡ്, ഉത്തരകാശിയിലെ ഭാഗീരഥി നദിയുടെ തീരത്തുള്ള കേദാർ ഘട്ടിൽ തെരുവുനായകൾ മനുഷ്യശരീരം ഭക്ഷിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തു വന്നത്.
Also Read: ഒരു സ്‌ഥാപനം കൂടി ഇനി മുതല്‍ മരിച്ചതായി കണക്കാക്കാം; പ്രശാന്ത് ഭൂഷണ്‍