ന്യൂഡെല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ തള്ളിയിട്ടില്ലെന്ന യുപി സര്‍ക്കാരിന്റെ വാദം കള്ളമെന്ന് റിപ്പോർട്. നാഷണല്‍ ക്‌ളീൻ ഗംഗ ആന്‍ഡ് നമാമി ഗംഗ തലവന്‍ രാജീവ് രഞ്‌ജന്‍ മിശ്രയാണ് ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുക്കിയിട്ടുണ്ടെന്ന കാര്യം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്.
‘ഗംഗ റീ ഇമാജിംഗ്, റെജുവനേറ്റിംഗ്, റീകണക്‌ടിംഗ്’ എന്ന പുസ്‌തകത്തിലാണ് വെളിപ്പെടുത്തല്‍. കോവിഡ് മഹാമാരി കാരണം മൃതദേഹങ്ങളുടെ എണ്ണം പെരുകുകയും ശ്‌മശാനങ്ങള്‍ മതിയാവാതെയും വന്നപ്പോള്‍ മൃതദേഹങ്ങള്‍ എളുപ്പത്തില്‍ തള്ളാന്‍ പറ്റുന്ന സ്‌ഥലമായി ഗംഗ മാറിയെന്നാണ് അദ്ദേഹം പുസ്‌തകത്തിൽ പറയുന്നത്. 1987ലെ തെലങ്കാന കേഡര്‍ ഐഎഎസ് ഉദ്യോഗസ്‌ഥനായ മിശ്ര കഴിഞ്ഞ അഞ്ച് വര്‍ഷമായി ഗംഗാ നദിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ യുപിയിൽ കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ നദിയില്‍ വലിച്ചെറിയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഇക്കാര്യം അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല.
Read also: ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ്; പ്രചാരണത്തിന് നേതൃത്വം നല്‍കുമെന്ന് ഹരീഷ് റാവത്ത്