ന്യൂഡെല്‍ഹി: ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കുമെന്ന് മുതിർന്ന നേതാവും ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. മുഖ്യമന്ത്രി സ്‌ഥാനാർഥി ആരാണെന്ന് പാര്‍ട്ടി പിന്നീട് തീരുമാനിക്കും. ഡെല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഹരീഷ് റാവത്ത്.
കഴിഞ്ഞ ദിവസം ഹരീഷ് റാവത്ത് പങ്കുവച്ച ട്വീറ്റ് പാര്‍ട്ടിക്ക് പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു. സംഘടന തന്നെ അവഗണിക്കുകയാണെന്നും അവരുടെ ആളുകള്‍ തന്റെ കയ്യും കാലും ബന്ധിച്ചിരിക്കുകയാണെന്നും ഇനി വിശ്രമിക്കാന്‍ സമയമാണെന്നും ഹരീഷ് ട്വീറ്റില്‍ പറഞ്ഞിരുന്നു. നിയമസഭാകക്ഷി നേതാവ് പ്രീതം സിങ്ങും സംഘടനാ ചുമതലയുള്ള ദേവേന്ദ്ര യാദവും ചേര്‍ന്ന് തഴയുന്നുവെന്നും റാവത്ത് പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുതിര്‍ന്ന നേതാക്കളെ ഹൈക്കമാന്‍ഡ് ഡെല്‍ഹിക്ക് വിളിപ്പിച്ചത്.
ഹരീഷ് റാവത്ത്, പ്രീതം സിംഗ്, ഗണേഷ് ഗോഡിയാല്‍, കിഷോര്‍ ഉപാധ്യായ എന്നിവരെയാണ് രാഹുല്‍ ഗാന്ധി ഡെല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയത്. പിന്നാലെയാണ് പ്രതിസന്ധിക്ക് ആശ്വാസം പകര്‍ന്ന് ഹരീഷ് റാവത്തിന് തിരഞ്ഞെടുപ്പ് ചുമതല ലഭിക്കുന്നത്
Read also: ഷാന്‍ വധക്കേസ്; രണ്ടു പ്രതികൾ കൂടി അറസ്‌റ്റിൽ