പട്‌ന: ഗംഗാ നദിയിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്നു. ഇതേ തുടർന്ന് പട്‌നയിൽ പ്രളയ മുന്നറിയിപ്പ് നൽകി അധികൃതർ. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ഗംഗാ ഘാട്ടുകളിൽ ജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഗംഗാ തീരത്ത് നിർമിച്ച എലിവേറ്റഡ് നടപ്പാതയിലും നിലവിൽ വെള്ളം കയറിയ സ്‌ഥിതിയാണ്.
ക്രമാതീതമായി ഉയരുന്ന ജലനിരപ്പിൽ പട്‌നയിലെ മസൗദി, ധൻറുവ ബ്ളോക്കുകളിലെ ഗ്രാമങ്ങൾ വെള്ളത്തിനടിയിലായിട്ടുണ്ട്. അതേസമയം പട്‌ന നഗരത്തിലേക്ക് പ്രളയജലം എത്തുന്നത് തടയാൻ നിർമിച്ച നദീഭിത്തിക്ക് അധികൃതർ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ഭിത്തിയിൽ വിള്ളലുണ്ടായാൽ സുരക്ഷ ഒരുക്കുന്നതിന് ആവശ്യമായ മണൽ ചാക്കുകളും ഇതിനോടകം തന്നെ എത്തിച്ചു കഴിഞ്ഞു.
ഗംഗാ നദിയിലേക്ക് ജലം ഒഴിയുകിയെത്തുന്ന ചെറു നദികളിലെ തടയണകൾ തകർന്നതാണ് നിലവിൽ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ കാരണമായത്. കൂടാതെ ധാർധ നദിയിലെ അണക്കെട്ടിൽ ആറിടങ്ങളിലാണ് വിള്ളൽ ഉണ്ടായത്. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ഗ്രാമ പ്രദേശങ്ങളിലെ പാടങ്ങൾ മിക്കവയും വെള്ളത്തിനടിയിലായിട്ടുണ്ട്.
Read also : സിന്ധു സർവകലാശാല; നടപടികൾ ഊർജിതമാക്കി കേന്ദ്ര സർക്കാർ