ന്യൂഡെല്‍ഹി: ലഡാക്കില്‍ സിന്ധു സര്‍വകലാശാല സ്‌ഥാപിക്കാന്‍ നീക്കം നടത്തി മോദി സര്‍ക്കാര്‍. ഇതിനു മുന്നോടിയായി 2009ലെ കേന്ദ്ര സര്‍വകലാശാലാ നിയമത്തില്‍ വ്യാഴാഴ്‌ച കേന്ദ്രസര്‍ക്കാര്‍ ഭേദഗതി അവതരിപ്പിച്ചു. സിന്ധു സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഉന്നത വിദ്യാഭ്യാസത്തിനും ബൗദ്ധിക വളര്‍ച്ചയ്‌ക്കും വഴിയൊരുക്കുമെന്നാണ് കേന്ദ്രത്തിന്റെ വാദം.
സര്‍വകലാശാലയ്‌ക്കായി ലേയ്‌ക്കും കാര്‍ഗിലിനും ഇടയില്‍ സ്‌ഥിതി ചെയ്യുന്ന ഖല്‍സി ഗ്രാമത്തില്‍ ഏകദേശം 110 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്.
കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കില്‍ കേന്ദ്ര യൂണിവേഴ്‌സിറ്റി സ്‌ഥാപിക്കുന്നതായി അറിയിച്ചത്. ഇക്കഴിഞ്ഞ ജൂലായി 22ന് സര്‍വകലാശാലയ്‌ക്ക് യൂണിയന്‍ കാബിനറ്റ് അംഗീകാരം നല്‍കുകയും ചെയ്‌തു. സിന്ധു സര്‍വകലാശാലയുടെ അധികാരപരിധി ലേ, കാര്‍ഗില്‍, കൂടാതെ ലഡാക്കിന്റെ മുഴുവന്‍ പ്രദേശവും ഉള്‍ക്കൊള്ളുമെന്നാണ് വിവരം.
Read also: അഴിമതികേസ്; യെദിയൂരപ്പയും മകനും ഉൾപ്പടെയുള്ളവർക്ക് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി